ഗുവഹതി : അസമിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് മുങ്ങി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാന്ത്വനമേകി മന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മൂന്നു പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്ത ബോട്ട് ദുരന്തത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.
ദുരന്തത്തിൽ മരിച്ച ഡിമ്പി ബോറ എന്ന യുവതിയുടെ വീട്ടിലെത്തി അച്ഛനെ ആശ്വസിപ്പിക്കുന്ന ഹിമന്തയുടെ ചിത്രം ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായി. ഡിമ്പിയുടെ അച്ഛന്റെ തല മടിയിൽ വച്ചിരിക്കുന്ന ഹിമന്തയുടെ ചിത്രമാണ് വൈറലായത്.
ഇങ്ങനെ വേണം മന്ത്രി എന്നുള്ള കമന്റുകളുമായി അസം ജനത ഹിമന്തയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി. അപകടത്തിൽ പെട്ടവരുടെ കുടുംബം അത്രത്തോളം പ്രയാസമുള്ള ഒരു സാഹചര്യത്തിലാണുള്ളത് . അവരുടെ കൂടെത്തന്നെ മന്ത്രി ഉണ്ടാവണമെന്നും ജനങ്ങൾ കമന്റുകൾ ആവശ്യപ്പെടുന്നുണ്ട്.
സാമൂഹ്യമാദ്ധ്യമങ്ങളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും ഹിമന്തയെ പ്രശംസിച്ചു. അപകടത്തിൽ കാണാതായവരുടെ വീടും ഹിമന്ത സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.