ന്യൂഡൽഹി : ഇന്ത്യയും യു-എസും തമ്മിലുള്ള തന്ത്രപ്രധാന കരാർ ഒപ്പിട്ടു. കോംകാസ എന്നറിയപ്പെടുന്ന കമ്യൂണിക്കേഷൻ കോമ്പാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രീമെന്റ് അഥവാ സമ്പൂർണ സൈനിക ആശയവിനിമയ സഹകരണ കരാറിനാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. അമേരിക്കയിൽ നിന്ന് കൂടുതൽ ആയുധങ്ങളും സാങ്കേതികവിദ്യയും സ്വന്തമാക്കാൻ ഇന്ത്യക്ക് ഉടമ്പടിയിലൂടെ കഴിയും.
ആണവ വിതരണ ഗ്രൂപ്പിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് അമേരിക്ക പിന്തുണ നൽകും. ഭീകരവാദത്തിനെതിരെ ഒരുമിച്ചു പോരാടാനും തീരുമാനമായതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും വ്യക്തമാക്കി.
പാക് ഭീകരത, എച്ച് വൺ ബി വിസ, വാണിജ്യം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. 2019 ല്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം നടത്തും. ട്രംപിന്റെ അഫ്ഗാന് നയം ഇന്ത്യ അംഗീകരിക്കും. ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
കഴിഞ്ഞ വര്‍ഷം നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യവകുപ്പ് തലവന്മാര് തമ്മിലുള്ള ടു പ്ലസ് ടു കൂടിക്കാഴ്ചയ്ക്ക് ധാരണയായത്.