ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കായികക്ഷമതയുള്ള താരം മുൻ ഇന്ത്യൻ ക്യാപ്‍റ്റൻ സർദാർ സിംഗ് അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്നും വിരമിച്ചു. യുവതാരങ്ങൾക്ക് വേണ്ടി വഴിമാറുകയാണെന്നും ആഭ്യന്തര മത്സരങ്ങളിൽ തുടരുമെന്നും 32 കാരനായ സർദാർ സിംഗ് അറിയിച്ചു.
12 വർഷം നീണ്ട കരിയറിൽ 350 ൽ ഏറെ മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞു. 2008 മുതൽ 2016 വരെ ഇന്ത്യൻ ടീമിന്‍റെ ക്യാപ്‍റ്റനായരുന്നു മധ്യനിര താരമായ സർദാർ സിംഗ്. പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോഡും സർദാർ സിംഗിനാണ്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി നടന്ന യോ യോ ടെസ്റ്റില്‍ 21.4 പോയിന്റോടെ വിരാട് കോലിയെ മറികടന്നാണ് സര്‍ദാര്‍ ഒന്നാമതെത്തിയത്. കോഹ് ലിയുടെ സ്‌കോര്‍ 19 മാത്രമായിരുന്നു.
2012 ൽ അർജുന അവാർഡും 2015ൽ പത്മശ്രീയും നൽകി രാജ്യം ഈ താരത്തെ ആദരിച്ചു.