ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്‍റിന്‍റെ ഫൈനലിൽ ഇന്ത്യ നാളെ ബംഗ്ളാദേശിനെ നേരിടും. ഇന്നലെ നടന്ന നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനെ 37 റൺസിന് തോൽപ്പിച്ചാണ് ബംഗ്ളാദേശ് കലാശപ്പോരിന് യോഗ്യത നേടിയത്.
ബംഗ്ളാദേശ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 50 ഓവറിൽ ഒൻപത് വിക്കറ്‍റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ആദ്യം ബാറ്‍റുചെയ്ത ബംഗ്ളാദേശ് 48.5 ഓവറിൽ 239 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 99 റൺസെടുത്ത മുഷ്ഫിക്കർ റഹിമാണ് ടോപ് സ്കോറർ.
കളിച്ച മത്സരങ്ങളിലൊന്നും തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. പരമ്പരാഗത വൈരികളായ പാകിസ്ഥാനെ രണ്ടു കളികളിലും ഇന്ത്യ പരാജയപ്പെടുത്തി. അതേസമയം പുതുമുഖങ്ങളായ അഫ്ഗാനോട് ടൈ വഴങ്ങേണ്ടി വന്നത് ബാറ്റിംഗ് ലൈനപ്പിന്റെ ദൗർബല്യം വെളിവാക്കി