ശ്രീനഗർ : വടക്കൻ കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ലഷ്കർ ഇ തോയ്ബ ഭീകരരെ പരിശീലിപ്പിച്ച് നിർത്തിയിട്ടുള്ളതായി റിപ്പോർട്ട്. 27 ലോഞ്ച് പാഡുകളിലായി 250 ഭീകരരാണ് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജൻസ് വ്യക്തമാക്കുന്നു.
പാകിസ്ഥാന്റെ ഭീകരത കയറ്റി അയക്കുന്ന സ്വഭാവത്തിൽ ഒരു മാറ്റവുമില്ലെന്ന് ബ്രിഗേഡിയർ വൈ എസ് അഹ്‌ലാവത് വ്യക്തമാക്കി. അതിർത്തിയിൽ പട്രോളിംഗിൽ യാതൊരു വീഴ്‌ച്ചയും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.അതിർത്തിയിൽ വെച്ചു തന്നെ ഭീകരരെ ഇല്ലാതാക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്.
പതിനായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് ഇന്ത്യൻ സൈന്യം ഇമ ചിമ്മാതെ ഭീകരരെ പ്രതിരോധിക്കാൻ കാത്തിരിക്കുന്നത്. ഒരു ഭീകരനെപ്പോലും ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ അനുവദിക്കാതിരിക്കാൻ ദുർഘടമായ കാലാവസ്ഥയിലും എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് കാവൽ.