മുംബൈ: വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെക്കൂട്ടാൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അനുമതി നൽകണമെന്ന് നായകൻ വിരാട് കോഹ്‍ലി ബിസിസിഐയോട് ആവശ്യപ്പെട്ടു. വിദേശ പരമ്പര അവസാനിക്കുന്നത് വരെ ഭാര്യമാരെ കൂടെതാമസിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.
നിലവിൽ പരമ്പരയുടെ രണ്ടാഴ്ചക്കാലം മാത്രമാണ് അനുമതിയുള്ളത്. കോഹ്‍ലിയുടെ ആവശ്യം സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഉന്നതാധികാര സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടു. നയപരമായ തീരുമാനമായതിനാൽ ബിസിസിഐയുടെ പുതിയ കമ്മറ്റി നിലവിൽ വന്ന ശേഷം മാത്രമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.