പാകിസ്ഥാൻ കഴിഞ്ഞ ദിവസം പരീക്ഷിച്ച മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈൽ ഗോരിയ്‌ക്ക് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വയ്‌ക്കാൻ സാധിക്കുമെന്നാണ് പാകിസ്ഥാന്റെ അവകാശ വാദം.1300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ് ഗോരി മിസൈൽ.തിങ്കളാഴ്‌ച്ചയാണ് പാകിസ്ഥാൻ ഗോരി മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചത്.ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഇവയ്‌ക്ക് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വയ്‌ക്കാൻ കഴിയുമെന്നാണ് പാകിസ്ഥാന്റെ ആർമി സ്ട്രാറ്റജിക്ക് ഫോഴ്സ് കമാൻഡ് ഹിലാൽ ഹുസൈൻ പറയുന്നത്.
എന്നാൽ ഈ മിസൈലിനെ തകർത്തെറിയാൻ സാധിക്കുന്നതാണ് ഇന്ത്യയുടെ ഇന്റ്ർസെപ്റ്റ്ർ എന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി
ശത്രു രാജ്യങ്ങളെ തകർക്കാൻ കഴിയുന്ന ഇന്റ്ർസെപ്റ്റർ മിസൈലുകൾ നിർമ്മിച്ച അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.അമേരിക്ക,ചൈന,റഷ്യ,ഇസ്രായേൽ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ.
പൃഥ്വി എയർ ഡിഫൻസ്, ശത്രു രാജ്യങ്ങളുടെ മിസൈൽ നശിപ്പിക്കാൻ ശേഷിയുള്ള അഡ്വാൻസ്ഡ് എയർ ഡിഫൻസ് (എഎഡി) ഇന്റർസെപ്റ്റർ മിസൈലുകളുടെ പരീക്ഷണം വിജയകരമായതോടെ അതും താമസിയാതെ ഇന്ത്യൻ സേനയുടെ ഭാഗമാകും.ബാലിസ്റ്റിക്ക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഇന്റ്ർസെപ്റ്റർ പരീക്ഷിച്ചത്.
150 കിലോമീറ്റർ വരെ ഉയരത്തിൽ വച്ചു ശത്രു മിസൈലിനെ തകർക്കാൻ കെൽപുള്ളവയാണിവ. അത്യാധുനിക റഡാർ, കംപ്യൂട്ടർ സംവിധാനം, ഇലക്ട്രോ മെക്കാനിക്കൽ ആക്ടിവേറ്റർ, മൊബൈൽ വിക്ഷേപണത്തറ എന്നിവയുൾപ്പെട്ടതാണു ഡിആർഡിഒ വികസിപ്പിച്ച ഇന്റർസെപ്റ്റർ. ഇന്ത്യയുടെ കരുത്തുറ്റ മിസൈലായ പൃഥ്വിയെ പരീക്ഷണഘട്ടത്തിൽ വിജയകരമായി തകർത്തിട്ടുണ്ട് ഇവ.
40 കിലോമീറ്റർ ദൂരത്തുനിന്ന് ഡമ്മി മിസൈലിനെ ഇന്റർസെപ്റ്റർ മിസൈൽ വിജയകരമായി ഇടിച്ചുതകർത്തതായി പ്രതിരോധമന്ത്രാലയം ഇതിന്റെ പരീക്ഷണ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.
പൃഥ്വി എയർ ഡിഫൻസ് (ദീർഘദൂരം), അഡ്വാൻസ്ഡ് എയർ ഡിഫൻസ് (ഹ്രസ്വദൂരം) എന്നിവയുൾപ്പെട്ട പ്രോഗ്രാം എഡി മിസൈലുകൾ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങൾക്കു വ്യോമപ്രതിരോധം ഒരുക്കും.