അബുദാബി : ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.
ശബരിമല ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പൊലീസ് നടത്തിയ ഭീകരതയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോടതിവിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ നടപടി വീണ്ടും സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ ആവർത്തിച്ചു പറഞ്ഞു.
അതേസമയം ശബരിമലയിൽ പ്രവേശിക്കാൻ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും വരുമെന്നും പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും സംസ്ഥാനത്തിന് നൽകിയ നിർദേശം വളച്ചൊടിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.