അമേരിക്കയുടെ ഉപരോധ ഭീഷണി തള്ളി ലോകശക്തികൾക്ക് പോലുമില്ലാത്ത കാവൽ എസ് 400 ട്രയംഫ് സ്വന്തമാക്കിയ ഇന്ത്യയോട് നയം മാറ്റി ട്രമ്പ്. റഷ്യയിൽ നിന്നും എസ് 400 ട്രയംഫ് വാങ്ങുന്നതിനൊപ്പം തങ്ങളുടെ 114 എഫ് 16 പോർവിമാനങ്ങളും കൂടി ഇന്ത്യ വാങ്ങണമെന്നതാണ് ആവശ്യം.
റഷ്യയുമായി കരാറിൽ ഏർപ്പെട്ടാൽ എതിരാളിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്‌ക്ക് മേലും ഏർപ്പെടുത്തുമെന്നായിരുന്നു യു എസിന്റെ ഭീഷണി.
എന്നാൽ ഇപ്പോൾ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ പോർവിമാനം നിർമിക്കാമെന്നും ഇതിലൂടെ യുഎസുമായി ശക്തമായ ബന്ധം തുടരണമെന്നുമാണ് യു എസിന്റെ നിലപാട്.
പാകിസ്ഥാന്റെ കൈവശമുള്ള എഫ് 16 പോർവിമാനം വാങ്ങാൻ ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ വ്യോമസേനയ്‌ക്ക് അടിയന്തരമായി വേണ്ട 114 പോര്‍വിമാനങ്ങൾ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ ടെൻഡർ വിളിച്ചിരുന്നു.എന്നാൽ പാക് സൈന്യത്തിന്റെ പക്കൽ ഉള്ളതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതാവണം ഇന്ത്യയുടെ പ്രതിരോധ മാർഗ്ഗങ്ങൾ എന്ന ഇന്ത്യൻ നിലപാട് സുപ്രധാനമായി.
അതുകൊണ്ട് തന്നെ വിദേശകമ്പനികളുടെ സഹായത്തോടെ 114 പോർവിമാനങ്ങൾ ഇരട്ട എഞ്ചിനോടെ നിർമ്മിക്കാനാണ് ഇന്ത്യയുടെ പദ്ധതി.എന്നാൽ ആ പദ്ധതിയിൽ ഇന്ത്യയ്‌ക്കൊപ്പം റഷ്യയോ, മറ്റ് രാജ്യങ്ങളോ ചേർന്നേക്കാമെന്ന ധാരണയുടെ പേരിലാണ് അമേരിക്കയുടെ പുതിയ നീക്കം.ഒപ്പം റഷ്യയുമായി നടത്തിയ കരാറിന്റെ പേരിൽ ഉപരോധം നേരിടുന്ന ചൈനയെ നേരിടാനും ഇന്ത്യയുടെ സഹായം തേടാൻ സാധിക്കും.
റഷ്യയുമായുള്ള 40,000 കോടി രൂപയുടെ ഇടപാട് അമേരിക്കയുടെ പ്രതിരോധ വിപണിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്. നാറ്റോ രാജ്യങ്ങൾക്കിടയിലെ മുഖ്യ വിഷയവും ഇപ്പോൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരിക്കുന്ന ഈ ആയുധങ്ങളാണ്.
അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ്.പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്.അതു തന്നെയാണ് ട്രയംഫിന്റെ ശക്തിയും.
അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.ഇത്തരത്തിൽ അഞ്ച് ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സംവിധാനമായ ട്രയംഫിന് പാകിസ്ഥാന്റെയോ,ചൈനയുടെ മിസൈലുകൾ അതത് രാജ്യത്തു വച്ചു തന്നെ തകർക്കാൻ സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്.