ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്‌ക്കായി ഇസ്രയേലിൽ നിന്നും എൽ ആർ എസ് എ എം മിസൈൽ വരുന്നു.777 മില്യൺ ഡോളറിന്റെ കരാറാണ് ഇതു സംബന്ധിച്ച് ഇന്ത്യ, ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസുമായി ഒപ്പ് വച്ചത്.
നാവികസേനയുടെ ഏഴു കപ്പലുകൾക്കാണ് എൽ ആർ എസ് എ എം മിസൈൽ നൽകുക.ഇന്ത്യയിലെ ഭാരത് ഇലക്ട്രോണിക്സുമായാണ് കരാരിലേർപ്പെട്ടിരിക്കുന്നത്.ബരാക്ക് 8 വിഭാഗത്തിൽപ്പെട്ടതാണ് എൽ ആർ എസ് എ എം മിസൈൽ .
നിലവിൽ ഇസ്രായേൽ നാവികസേനയും എൽ ആർ എസ് എ എം മിസൈലാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം, 2 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടാണ് ഐഎഐയുമായി ഇന്ത്യ നടത്തിയത്. അതിനു തൊട്ടു പുറകെ 630 മില്യണ്‍ ഡോളറിന്റെ കരാറും ഒപ്പുവച്ചു.
ബരാക് 8 വിഭാഗത്തിൽ മാത്രം 6 മില്യൺ ഡോളറിന്റെ കരാറാണ് ഇന്ത്യ ഇസ്രായേലുമായി ഒപ്പ് വച്ചിരിക്കുന്നത്.റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്ന രാജ്യം ഇസ്രായേലാണ്.
കഴിഞ്ഞ വര്‍ഷം, 2 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടാണ് ഐഎഐയുമായി ഇന്ത്യ നടത്തിയത്.