തൃശൂർ: മുഖ്യമന്ത്രിക്ക് നേരെ ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം. ഗുരുവായൂരിൽ മുഖ്യമന്ത്രിപങ്കെടുത്ത വേദിക്കരികെ ഭക്തർ ശരണം വിളിച്ചു പ്രതിഷേധിച്ചു. പീച്ചിയിൽ കരിങ്കൊടി കാണിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പ്രസാദം നഗരം കേന്ദ്ര പദ്ധതി പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രസാദം നഗരം കേന്ദ്ര പദ്ധതി പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണകാമറകളുടെയും ഗുരുവായൂർ നഗരസഭ നിർമ്മിച്ച ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തിന്റെയും ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സംസാരിക്കവെ വേദിക്ക് സമീപം മഞ്ജുളാലിനു മുന്നിൽ ഭക്തർ ശരണം വിളിച്ച് പ്രതിഷേധവുമായെത്തി.
മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നിവേദിതയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സർക്കാർ പരിപാടി മറ്റൊരു വിശദീകരണ യോഗമാക്കും വിധമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്ര മദ്ധ്യേ പീച്ചിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമമവും പൊലീസ് തടഞ്ഞു. കേന്ദ്രസർക്കാരിന്റെ ക്ഷേത്ര നഗര വികസന പദ്ധതിയായ പ്രസാദം നഗരം പദ്ധതിയുടെ ഉദ്ഘാടനമായിരുന്നിട്ടും കേന്ദ്രപദ്ധതിയാണെന്ന കാര്യം പരാമാവധി മറയ്ച്ചു വയ്ക്കാനാണ് സംഘാടകർ ശ്രമിച്ചത്.