കൊച്ചി : ശബരിമലയില്‍ അയ്യപ്പ വിശ്വാസികൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊതുജന താത്പര്യമുള്ള വിഷയം ആയതിനാല്‍ ജാതിമത സംഘടനകളോട് കൂടിയാലോചിക്കണമെന്ന് സര്‍ക്കാര്‍ . വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ ഇവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കാവൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.
ചരിത്രപരമായി തന്നെ ശബരിമല ഒരു മതേതരക്ഷേത്രമാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാവരുനട ശബരമിലനടപോടെ പ്രാധാനമുള്ളതാണെന്നും അവിടെ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നു എന്നും സ്ത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ശബരിമലയിൽ ഓരോ വര്‍ഷവും നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബരിമലയുടെ ചരിത്രത്തെപറ്റി വ്യത്യസ്തവാദങ്ങളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മലയരയ എന്ന ആദിവാസി വിഭാഗത്തിന്റെതാണ് ശബരിമല ക്ഷേത്രമെന്നും ബുദ്ധമത ക്ഷേത്രവുമായതുകൊണ്ടാണ് ശരണംവിളിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യത്തില്‍ വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ ഇവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കാവൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.
വലിയ പൊതുജന താല്പര്യമുള്ള വിഷയം എന്ന നിലയില്‍ പത്രപരസ്യവും നല്‍കണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.