തിരുവനന്തപുരം : വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമല സന്ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ എത്രയും വേഗം മടക്കി അയക്കുന്നതാണ് നല്ലതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.അല്ലാത്തപക്ഷം സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ വഷളായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് ഭക്തരെ വെല്ലുവിളിച്ച് തൃപ്തി പറയുമ്പോൾ വിമാനത്താവളത്തിനു പുറത്തേയ്‌ക്ക് പോലും ഇറക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിഷേധക്കാർ.രാവിലെ 4.30 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാൻ പോലും ഒരു ടാക്സി സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
നിമിഷങ്ങൾ കഴിയുന്തോറും വിമാനത്താവളത്തിനു ചുറ്റും ജനക്കൂട്ടം കൂടിവരികയാണ്.ഏഴ് മണിക്കൂർ കഴിഞ്ഞിട്ടും നാമജപത്തോടെയുള്ള പ്രതിഷേധം അവർ തുടരുകയാണ്.ഈ സാഹചര്യം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്ന മുന്നറിയിപ്പാണ് ഇന്റലിജൻസ് വിഭാഗം സർക്കാരിനു നൽകിയിരിക്കുന്നത്.