പെർത്ത്: പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് തുടക്കം തകർച്ചയോടെ. എട്ട് റൺസ് നേടുന്നതിനിടെ ഇന്ത്യയ്‌ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. മുരളി വിജയ് റണ്ണെടുക്കും മുൻപ് പുറത്തായപ്പോൾ ലോകേഷ് രാഹുലിന് നേടാനായത് രണ്ട് റൺസ് മാത്രമാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് നേടിയിട്ടുണ്ട്.
നേരത്തേ, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 326 റൺസിൽ അവസാനിച്ചിരുന്നു. 70 റൺസെടുത്ത മാർക്കസ് ഹാരിസാണ് ടോപ് സ്കോറർ. ട്രാവിസ് ഹെഡ് 58 ഉം ആരോൺ ഫിഞ്ച് 50 ഉം റൺസെടുത്തു. ഇഷാന്ത് ശർമ്മ 41 റൺസ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. ബൂമ്രയ്‌ക്കും, ഉമേഷ് യാദവിനും ഹനുമാ വിഹാരിക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.















