കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയായി.മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാനെന്ന് പറഞ്ഞെത്തിയ രാഹുൽ ഗാന്ധി തന്റെ സന്ദർശനം കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റുകയിരുന്നു. പങ്കെടുത്ത പരിപാടികളുടെ സ്വഭാവം പോലും മനസിലാക്കാതെ രാഹുൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും അടിസ്ഥാനമില്ലാത്ത ആരോപങ്ങൾ ഉന്നയിക്കാനാണ് വിനയോഗിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദർശനം കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റുകയിരുന്നു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാനെന്ന് പറഞ്ഞെത്തിയ രാഹുൽ സംസാരിച്ച വേദികളെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും അടിസ്ഥാനമില്ലാത്ത ആരോപങ്ങൾ ഉന്നയിക്കാനാണ് വിനയോഗിച്ചത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സാംസ്കാരിക സംഗമത്തിലും അബുദാബിയിൽ നടന്ന വ്യവസായികളുടെ സംഗമത്തിലും രാഹുൽ ഗാന്ധി സംസാരിച്ചത് കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെന്ന പോലെയാണ്.
ദുബായിൽ നടന്ന രാഹുലിന്റെ പരിപാടിയിലെ ജനപങ്കാളിത്തത്തിന്റെ ക്രെഡിറ്റ് മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി കരസ്ഥമാക്കുകയും ചെയ്തു. മലയാളികൾ ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം തീരെയില്ലായിരുന്നു എന്നതും കോൺഗ്രസ്സിന്റെ സംഘടനാ ദൗർബല്യം തെളിയിക്കുന്നതായിരുന്നു. പരിപാടിക്കായി യു എ ഇ യിലെ എല്ലാ എമിറേറ്റുകളിൽ നിന്നും സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ സൗദി, ഒമാൻ എന്നിവിടങ്ങളിൽനിന്നു പ്രത്യേക ബസിലും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമാന മാർഗവും ജനങ്ങളെ എത്തിച്ചു. ചില പ്രവാസി വ്യവസായികളുടെ സാമ്പത്തിക സ്രോതസ്സും സൗകര്യങ്ങളും ആൾക്കൂട്ടം സൃഷ്ടിക്കാൻ വിനിയോഗിച്ചു.
ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ശബരിമലയെ സംബന്ധിച്ചുയർന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി വ്യക്തതയില്ലാത്ത മറുപടി നൽകിയതും കൗതുകമായി. ബി.ജെ.പിക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി മാത്രമായിരുന്നോ രാഹുൽ ഗാന്ധി യുഎഇ സന്ദർശിച്ചതെന്ന ചോദ്യമാണ് പ്രവാസികൾക്കിടയിൽ ഉയരുന്നത്.