പാട്ന : ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് മുൻ കൈയ്യെടുത്ത് രൂപീകരിച്ച മഹാസഖ്യം ബീഹാറിലും പൊളിയുന്നു.തങ്ങൾക്ക് വേണ്ടത് 16 സീറ്റുകളാണെന്നും,കുറഞ്ഞത് 12 സീറ്റുകൾ എങ്കിലും വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
എന്നാൽ 8 സീറ്റുകൾ നൽകി കോൺഗ്രസിനെ ഒതുക്കാനാണ് ആർ ജെ ഡിയുടെ തീരുമാനം.ഇതിനു സമ്മതമല്ലെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള വിശാല സഖ്യത്തിനാണ് ആർ ജെ ഡി ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.ഇടത് പക്ഷത്തെ ഉൾക്കൊള്ളണമെന്ന നിലപാടാണ് ആർ ജെ ഡിയുടേത്.അതുകൊണ്ട് തന്നെയാണ് കോൺഗ്രസിന് അധികം സീറ്റുകൾ നൽകില്ലെന്ന് നിലപാടെടുക്കാൻ കാരണം.
ദിവസങ്ങൾക്ക് മുൻപ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയുടേയും ബിഎസ്പിയുടേയും മഹാസഖ്യം പ്രഖ്യാപിച്ചിരുന്നു.കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും മായാവതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ കാലത്താണ് രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചത്. കോണ്‍ഗ്രസിനെതിരെ പോരാടുക എന്ന ലക്ഷ്യത്തിലാണ് എസ്പിയും ബിഎസ്പിയും രൂപീകരിച്ചതെന്നും മായാവതി പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ബീഹാറിലും മഹാസഖ്യം പൊളിയുന്നത്.