ന്യൂഡൽഹി : റഫേലിൽ കോൺഗ്രസ് നുണകൾ തകർന്നടിഞ്ഞു. മോദിസർക്കാരിന്റെ റഫേൽ ഇടപാടിലൂടെ രാജ്യത്തിന് 2.86 ശതമാനം വിലക്കുറവ് നേടാൻ കഴിഞ്ഞെന്ന് സി.എ.ജി റിപ്പോർട്ട്. ഇന്ത്യ സ്പെസിഫിക് എൻഹാൻസ്മെന്റിൽ 17 ശതമാനം വിലക്കുറവ് നേടാൻ കഴിഞ്ഞെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതോടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മോദി സർക്കാരിനെതിരെ ആരോപിച്ച നുണപ്രചാരണങ്ങളെല്ലാം പൊളിയുകയാണ് . സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന കോൺഗ്രസ് പിന്നീട് മലക്കം മറിഞ്ഞത് ചർച്ചയായിരുന്നു. സിഎജി യെ ചൗക്കീദാർ ഓഡിറ്റർ ജനറൽ എന്ന് രാഹുൽ ഗാന്ധി ആക്ഷേപിക്കുകയും ചെയ്തിരുന്നു.
അതേസമയം രാഹുൽ വിദേശ കമ്പനിയുടെ ദല്ലാളായി ആണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.