ന്യൂഡൽഹി : റഫേൽ കരാർ സംബന്ധിച്ച് കോൺഗ്രസ് കെട്ടിപൊക്കിയ നുണകൾ പൊളിച്ചടുക്കിക്കൊണ്ടാണ് രാജ്യസഭയിൽ സിഎജി റിപ്പോർട്ട് സമർപ്പിച്ചത്.
യുപിഎ സർക്കാർ മുന്നോട്ട് വച്ചതിനെ അപേക്ഷിച്ച് 2.86 ശതമാനം അടിസ്ഥാന വിലയിൽ വിമാനങ്ങൾക്ക് കുറവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.മാത്രമല്ല ഇതിനായുള്ള സേവനങ്ങൾ, പ്രൊഡക്റ്റ് സപ്പോർട്ട്, സാങ്കേതിക സഹായം, ഉപകരണങ്ങൾ, ഡോക്യൂമെന്റേഷൻ എന്നിവയ്ക്കുള്ള വില കഴിഞ്ഞ സർക്കാരിനേക്കാൾ 4.77 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിലുടെ രാജ്യത്തിന് ലാഭം 17.08 ശതമാനമാണ്.
സൈന്യത്തിന്റെ ആവശ്യങ്ങൾ മുൻ നിർത്തി 13 മാറ്റങ്ങൾ റഫേലിൽ നടപ്പിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇതിനുള്ള ചിലവും മുൻ കരാറിനെ അപേക്ഷിച്ച് വളരെ കുറവാണ്.
വിമാനം ഉൾപ്പെടെ മൂന്ന് കാര്യങ്ങൾക്ക് മുൻ നിശ്ചയപ്രകാരമുള്ള വിലയും,മറ്റുള്ളവയ്ക്ക് മുൻ നിശ്ചയിച്ചതിലും കുറവ് വിലയുമാണ് ഈടാക്കുക.
മാത്രമല്ല വിമാനങ്ങളുടെ കൈമാറലിനെ സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.യു പി എ കൊണ്ടുവന്ന കരാറിനേക്കാൾ വേഗത്തിൽ എൻ ഡി എ യുടെ കരാറിലൂടെ ആദ്യ 18 വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കും.
യുപിഎ സർക്കാരിന്റെ വ്യവസ്ഥ അനുസരിച്ച് 18 വിമാനങ്ങൾ 50 മാസത്തിനുള്ളിലായിരുന്നു രാജ്യത്തിന് ലഭിക്കുക.പിന്നീടുള്ള 18 വിമാനങ്ങൾ 49 മുതൽ 72 മാസത്തിനുള്ളിലും ഇന്ത്യയ്ക്ക് ലഭിയ്ക്കും വിധമായിരുന്നു കരാർ.
എന്നാൽ എൻ ഡി എ സർക്കാർ മുന്നോട്ട് വച്ച കരാർ പ്രകാരം ആദ്യ 18 വിമാനങ്ങൾ 36 മുതൽ 53 മാസത്തിനുള്ളിലും,ബാക്കിയുള്ള 18 വിമാനങ്ങൾ 67 മാസത്തിനുള്ളിലുമാകും രാജ്യത്തിനു ലഭിക്കുക.