ന്യൂഡൽഹി : പുൽവാമ ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ച് ഇന്ത്യ.പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് മേൽ 200 ശതമാനം കസ്റ്റംസ് നികുതിയാണ് ചുമത്തിയിരിക്കുന്നത്.അടിയന്തിരമായി പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.
പാകിസ്ഥാന്റെ സൗഹൃദ രാഷ്ട്രപദവി എടുത്ത് കളഞ്ഞതിനു പിന്നാലെയാണ് പുതിയ നീക്കം.നികുതി വർധിപ്പിച്ച കാര്യം ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ട്വിറ്ററിൽ അറിയിച്ചത്.ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുള്ള ഉറ്റവ്യാപാര പങ്കാളി പദവിയും എടുത്ത് കളഞ്ഞതായി ജയ്റ്റ്ലി അറിയിച്ചു.