അഞ്ചു ദിവസത്തെ എയ്റോ ഇന്ത്യ വ്യോമ പ്രദർശനത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്‌ക്ക് ആദരമർപ്പിച്ച് ഇന്ത്യയുടെ തദ്ദേശീയ പോർവിമാനമായ തേജസ് പറന്നിറങ്ങി. ഒട്ടേറെ പരീക്ഷണങ്ങൾക്ക് ശേഷം 2001 ൽ വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയ എയർക്രാഫ്റ്റിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് ആണ് ‘ തേജസ് ‘ എന്ന പേര് നൽകിയത്.
തുടർന്നുള്ള വർഷങ്ങളിൽ വേഗവും കൃത്യതയും സമന്വയിപ്പിച്ചു സുസജ്ജമാക്കി. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയ ശേഷം പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് ഇന്ത്യൻ എയർഫോഴ്‌സ് ചീഫ് എയർ മാർഷൽ അരൂപ് രാഹയ്‌ക്ക് കൈമാറിയത്.
ബംഗളൂരു യെലഹങ്കയിൽ നടന്ന എയർ ഷോയുടെ 12 മത് എഡീഷനിലായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയ്‌ക്കുള്ള തേജസിന്റെ ആദരമർപ്പിക്കൽ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് തേജസ് നിർമ്മിച്ചത് . ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങൾ തകർക്കാൻ കഴിയുന്ന രീതിയിലാണ് തേജസ് വിമാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 1350 കിലോ മീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന തേജസ്സിന് കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.
ഇതുവരെ നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കലുകൾ നടത്തിയിട്ടുള്ള തേജസ്സ് ഒരിക്കൽ പോലും തകരുകയോ,സാങ്കേതിക തകരാറുകൾ പ്രകടമാക്കുകയോ ചെയ്തിട്ടില്ല.തേജസ്സിന്റെ എഞ്ചിനും,കോക്പിറ്റും,ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവും അടക്കമുള്ളവ വെറും 45 മിനിട്ടിനുള്ളിൽ ടെക്നിക്കൽ സ്റ്റാഫുകൾക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ കഴിയും.ഇതും തേജസ്സിന്റെ നിലവാരം ഉയർത്തുന്നു.
ഇതു കൂടാതെ കഴിഞ്ഞ ദിവസം എയ്റോ ഇന്ത്യ വ്യോമാഭ്യാസത്തിനായുള്ള പരിശീലനപ്പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ 2 സൂര്യകിരൺ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച പൈലറ്റ് ഹരിയാന ഹിസാർ സ്വദേശി വിങ് കമാൻഡർ സാഹിൽ ഗാന്ധിയ്‌ക്ക് ആദരമർപ്പിച്ചും ഇന്ത്യൻ എയർക്രാഫ്റ്റ് അഭ്യാസങ്ങൾ നടത്തി.
#WATCH: Indigenous Light Combat Aircraft (LCA) performs at the #AeroIndia2019 in Bengaluru; also pays homage to former Prime Minister Atal Bihari Vajpayee who gave it the name 'Tejas' pic.twitter.com/qZJSt38NrH
— ANI (@ANI) February 20, 2019