ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ പിരിച്ചു വിടാൻ നിർദ്ദേശിക്കണമെന്ന അപ്പോളോ ആശുപത്രിയുടെ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയതായും കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ കമ്മീഷനെ അപ്രസക്തമാക്കുന്ന തരത്തിൽ തെളിവുകളൊന്നും ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിയാത്ത സാഹചര്യത്തിൽ അറുമുഖ സ്വാമി കമ്മീഷന് അന്വേഷണം തുടരാമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
ജയലളിതയുടെ മരണത്തില്‍ തോഴി വി.കെ.ശശികല, ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്, മുന്‍ ചീഫ് സെക്രട്ടറി പി.രാമമോഹന റാവു എന്നിവര്‍ക്കും അപ്പോളോ ആശുപത്രിക്കുമെതിരെ ആരോപണങ്ങളുമായി ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മീഷൻ രംഗത്ത് വന്നിരുന്നു.