ന്യൂഡൽഹി : പത്താൻകോട്ട്,പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും , ആഗോള ഭീകരനുമായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.പാക് സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണ് മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്നും, വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാത്ത വിധം രോഗബാധിതനാണെന്നുമുള്ള പ്രസ്താവനയുമായി പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി രംഗത്തെത്തിയത് . അതുകൊണ്ട് തന്നെ അസർ കൊല്ലപ്പെട്ടത് ഇന്ത്യയുടെ വ്യോമാക്രമണത്തിലാണെന്ന് സൂചനയുണ്ട്.
മാത്രമല്ല ബലാക്കോട്ട് ഭീകരകേന്ദ്രത്തിലേയ്ക്ക് ഇന്ത്യനടത്തിയ വ്യോമാക്രമണം ജയ്ഷെ മുഹമ്മദ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു .എന്നാൽ ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത് മസൂദ് അസ്ഹറിന്റെ സഹോദരന് മൗലാനാ അമറാണ്. യാതൊരു വിധത്തിലുള്ള പ്രസ്താവനയും നടത്താൻ രംഗത്തെത്താത്ത മസൂദ് അസറിന്റെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജയ്ഷെ മുഹമ്മദിന്റെ നിരവധി ഭീകരപരിശീലന ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്.ജയ്ഷെ മേധാവി മസൂദ് അസറും സഹോദരന് ഇബ്രാഹിമും സ്ഥിരമായി എത്താറുണ്ടെന്നാണ് സ്ഥിരീകരിച്ച ശേഷമായിരുന്നു ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബാലാക്കോട്ടിലെത്തി ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത് എന്നതും എടുത്ത് പറയേണ്ടതാണ്.