ചെന്നൈ: ചെന്നൈ സ്റ്റെല്ല മേരി കോളേജിൽ രാഹുൽ നടത്തിയ ഷോയുടെ സത്യാവസ്ഥ പുറത്തു വിട്ട് മലയാളി. രാഹുലിനോടുള്ള ചോദ്യങ്ങൾ മൂന്ന് മണിക്കൂറുകൾക്ക് മുൻപേ വാങ്ങിയിരുന്നു.സ്ത്രീ ശാക്തീകരണത്തെപ്പറ്റിയുള്ള ചോദ്യം മന:പൂർവ്വം ഒഴിവാക്കിയെന്നും വ്യക്തമാക്കി മാത്യു ജെഫ് എന്നയാളാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
സ്റ്റെല്ല മേരി കോളേജിൽ പഠിക്കുന്ന ബന്ധുവായ വിദ്യാർത്ഥിനിയാണ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചോദ്യം ചോദിക്കാൻ ശ്രമിച്ചത്. എന്നാൽ വിദ്യാർത്ഥിനിക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകിയില്ല. മൂന്ന് മണിക്കൂർ മുൻപുള്ള ചോദ്യത്തിന് ട്യൂഷൻ എടുത്താണ് രാഹുൽ ഉത്തരം പറയാൻ വന്നതെന്ന് മാത്യു ചൂണ്ടിക്കാട്ടുന്നു.
മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സ്ഥലം ചെന്നെ സ്റ്റെല്ല മേരീസ് കോളേജ്, രാഹുൽ ഗാന്ധി 3000 വിദ്യാര്‍ഥിനികളോട് സംവാദിക്കുന്ന എന്നു കൊങ്ങി പ്രചാരണം. (ഉണ്ടായിരുന്നത് പരമാവധി 1200 കുട്ടികൾ)വിവരം നേരത്തെ കിട്ടിയിരുന്നു, ഒരു പെങ്ങളുടെളുടെ മകൾ അവിടെ പഠിക്കുന്നു, ചോദ്യങ്ങൾ ചോദിക്കാം എന്നു അവൾ പറഞ്ഞിരുന്നു,ചോദിക്കാൻ ഞാൻ ചോദ്യവും കൊടുത്തു. പൊട്ടൻ പപ്പുവിനെ നാറ്റിക്കാൻ പറ്റിയ ചോദ്യം തന്നെ ‘women empowerment’ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിൽ ഇതു ചോദിക്കാൻ പാടില്ല എന്ന് ഇല്ലല്ലോ. പരിപാടിക്ക് മൂന്നു മണികൂർ മുൻപ് കോളേജ് അധികൃതർ ചോദ്യം ചോദിക്കുന്ന കുട്ടികളോട് വരാൻ പറഞ്ഞു. ചോദ്യം എഴുതി കൊടുക്കുവാനും, മോളും എഴുതി കൊടുത്തു, പരുപാടി തുടങ്ങാൻ 30 മിനിറ്റു, ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള ചില കുട്ടികളെ പുറകോട്ടു കോളേജ് അധികൃതർ തന്നെ മാറ്റി. മോൾക്ക് ചോദ്യം ചോദിക്കാൻ അവസരം ഇല്ല.??? ( ചോദ്യം പ്രശ്നം ആണല്ലോ). ചോദ്യത്തിന് ഉത്തരം പറയാൻ ബുദ്ധിമുട്ടും ഉണ്ട്.
https://www.facebook.com/photo.php?fbid=2255078811408135&set=a.1601629760086380&type=3