ന്യൂഡൽഹി : വീണ്ടും കളിക്കാനിറങ്ങാനാകുമെന്ന പ്രതീക്ഷയിൽ എസ് ശ്രീശാന്ത്. കഴിഞ്ഞ ആറു വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണ്. ബിസിസിഐ യിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആറുമാസമായി മുടങ്ങാതെ താൻ പരിശീലനം നടത്തുന്നുണ്ട്.പിന്തുണച്ചവർക്ക് നന്ദിയുണ്ട്.ഒപ്പം നിന്ന ബിജെപിയ്ക്കും നന്ദി അറിയിക്കുന്നു .ഈ വിധി നൽകുന്നത് വലിയ ആശ്വാസമാണ്.
മൂന്ന് മാസം കാത്ത് നിൽക്കാതെ തന്നെ ബിസിസിഐ ഈ വിഷയത്തിൽ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
ഐപിഎൽ വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. കേസിൽ കുറ്റവിമുക്തനാക്കിയതോടെയാണ് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.