നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഇതരസംസ്ഥാന തൊഴിലാളിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കുത്തി പരിക്കേൽപ്പിച്ചു. ഉച്ചഭാഷിണി വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം.
ജേക്കബ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇയളുടെ നില അതീവഗുരുതരമാണ്. ഇയാളെ കാരക്കോണം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവും ഒളിവിൽ പോയി.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയാകെ താളം തെറ്റിയിരിക്കുകയാണ്. അക്രമങ്ങളുടെ തലസ്ഥാനമായി തിരുവനന്തപുരം മാറുന്നതായി ആക്ഷേപമുയരുകയാണ്.