ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈലായ മിഷൻ ശക്തിയുടെ വിജയകരമായ പരീക്ഷണം രാജ്യത്തെ അറിയിച്ച പ്രധാനമന്ത്രിക്കെതിരെ സിപിഎം.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് സിപിഎം ആരോപിക്കുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ച് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
എന്നാൽ ഇതിന് മുൻപും ഇത്തരം സുപ്രധാനമായ നേട്ടങ്ങൾ രാജ്യത്തെ അറിയിച്ചത് അതത് കാലഘട്ടങ്ങളിലെ പ്രധാനമന്ത്രിമാരായിരുന്നെന്നും അത് കൊണ്ട് തന്നെ ഇതിൽ പ്രധാനമന്ത്രിയെ കുറ്റം പറയാൻ കഴിയില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യ തദ്ദേശീയമായ നിര്‍മ്മിച്ച ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതല്‍ ശക്തിയേകുന്നതാണ് എ-സാറ്റ് മിസൈലിന്റെ വിജയം. എല്ലാ ഭാരതീയര്‍ക്കും അഭിമാന നിമിഷമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധ ആവശ്യത്തിനുമായാണ് പരീക്ഷണം. ഈ പരീക്ഷണം രാജ്യാന്തര നിയമങ്ങളേയോ ഉടമ്പടികളേയോ ലംഘിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.