എഴുപതാം വർഷത്തിലേയ്‌ക്ക് കടക്കുന്ന ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആഘോഷത്തിൽ കരുത്ത് തെളിയിക്കാൻ ഇത്തവണ ഇന്ത്യൻ കപ്പലുകളും ഉണ്ടാകും.ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഎന്‍എസ് കൊല്‍ക്കത്ത എന്ന ഒളിയാക്രമണ പടക്കപ്പലും ഐഎന്‍എസ് ശക്തി എന്ന ടാങ്കറുമാകും ഇന്ത്യ ചൈനയിലേയ്‌ക്ക് അയക്കുക.ഒപ്പം അഞ്ഞൂറ് നാവികരെയും അയക്കും.
ഇതിലൂടെ തങ്ങളുടെ കപ്പലുകളുടെ ശേഷി തെളിയിക്കുകയാകും ഇന്ത്യ.ഏറ്റവുമധികം ശക്തിയുള്ള കപ്പലുകള്‍ ഈ സൈനികാഭ്യസത്തിനിടയില്‍ ശ്രദ്ധ നേടും.സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാൻ കഴിയുന്ന ഐ എൻ എസ് കൊൽക്കത്ത അയക്കുന്നതിലൂടെ സമുദ്ര ശക്തിയിൽ നിസാരരല്ലാ തങ്ങളെന്ന് ഇന്ത്യ കാട്ടും.
2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലുകള്‍ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്.അതേ സമയം അറേബ്യന്‍ കടലിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പാകിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്നും അതിനാൽ അവർ കപ്പലുകൾ അയക്കാൻ സാദ്ധ്യതയില്ലെന്നുമാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ.ഇന്ത്യ ഈ മാസം അവസാനം തങ്ങളെ അക്രമിക്കുമെന്നും സൂക്ഷിച്ചാകും മുന്നോട്ടുള്ള പോക്കെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി മുള്‍ട്ടാനില്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
അതേ സമയം ഇന്ത്യന്‍ പടക്കപ്പലുകളുടെ സാന്നിധ്യം സഹകരണത്തിന്റെ പ്രതീകമായി കാണാമെന്നും പ്രതിരോധ വിഭാഗങ്ങൾ പറയുന്നുണ്ട്.