തിരുവനന്തപുരം : എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് അനുകൂലമായി വന്നതോടെ സർവ്വെ റിപ്പോർട്ടുകൾ വന്നതോടെ തിരുവനന്തപുരത്ത് യു ഡി എഫി നു വോട്ട് മറിക്കാൻ തീരുമാനിച്ച് സിപിഎം.
കാലങ്ങളായി അടിയുറച്ച പാർട്ടി പ്രവർത്തകർ തന്നെയാണ് ഇത്തവണ വോട്ട് മാറ്റിക്കുത്താൻ ഒരുങ്ങുന്നത് . വോട്ട് മറിക്കാൻ തീരുമാനിച്ചതോടെ മുന്നണിയിൽ സി പി എം – സി പി ഐ പോര് ശക്തമാകുകയാണ്.
ബി ജെ പിയെ പരാജയപ്പെടുത്തുക എന്നത് സി പി എമ്മിന്റെ നയമാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു . ഇതിന്റെ ചുവട് പിടിച്ചാണ് ഇത്തവണയും ബി ജെ പിയെ പരാജയപ്പെടുത്താൻ സി പി എം തീരുമാനിച്ചത്.
തലസ്ഥാനത്ത് കുമ്മനം രാജശേഖരൻ വിജയിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകരും , സർവ്വെ ഫലങ്ങളും വ്യക്തമാക്കുന്നത് സി പി എമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട് . അതുകൊണ്ട് തന്നെ വോട്ട് ശശി തരൂരിന് അനുകൂലമായി ചെയ്യാൻ താഴെത്തട്ടിലേക്കു നിർദേശം എത്തിക്കഴിഞ്ഞു . ഇത് പ്രവർത്തകർ പരസ്യമായി പറയുകയും ചെയ്യുന്നുണ്ട് .
2014 ൽ ഒ. രാജഗോപാലിനെ പരാജയപ്പെടുത്താൻ ,സി പി ഐ സ്ഥാനാർത്ഥി ബെന്നറ്റ് എബ്രഹാമിന് ലഭിക്കേണ്ട വോട്ടു കൂടി തരൂരിന് നൽകിയെന്നും ആക്ഷേപം ഉയർന്നിരുന്നു .അന്നത്തെ സീറ്റ് വിവാദത്തിലെ പ്രതി കൂടിയാണ് ഇത്തവണത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എന്നതും ശ്രദ്ധേയമാണ് .
തിരുവനന്തപുരം മണ്ഡലത്തിലെ 1305 ബൂത്തുകളിലും , അടിയുറച്ച പാർട്ടി പ്രവർത്തകരോട് , സാഹചര്യം നോക്കി വോട്ട് ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
വോട്ട് മറിക്കാൻ സി പി എം തീരുമാനിച്ചതോടെ ,സി പി ഐ പ്രതിസന്ധിയിലാണ്.സി ദിവാകരന്റെ പ്രചാരണത്തിൽ സി പി എം പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കാത്തതും , വോട്ടു മറിയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന . .
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർ കാവിൽ കുമ്മനത്തെ പരാജയപ്പെടുത്താൻ സിപിഎമ്മുമായി ധാരണ ഉണ്ടായിരുന്നുവെന്ന് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു .