തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം തടസ്സപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചന നടന്നതായി ബിജെപി. തീര ദേശ റോഡ് ഷോയ്ക്കിടയിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെ പൂന്തുറയിൽ തടഞ്ഞ സംഭവത്തിലും , പ്രധാനമന്ത്രിയുടെ പൊതുയോഗം നടന്ന വേദിക്കു സമീപം പോലീസുദ്യോഗസ്ഥന്റെ തോക്കിൽ നിന്നും വെടി പൊട്ടിയ സംഭവത്തിലും ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു.
സംഭവം നടന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മുടക്കാന്‍ ആസൂത്രിതമായ നീക്കമാണ് നടന്നത്. വിജയ് സങ്കല്‍പ്പ് റാലിയുടെ കൊടി കെട്ടിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നു. റാലിയുടെ പ്രചരാണാര്‍ത്ഥം പ്രവേശന പാസ് അനുവദിക്കുന്നതില്‍ അലംഭാവം നടന്നു.
തിരുവന്തപുരത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പുദ്യോഗസ്ഥരും, ജില്ലാ കളക്ടറും ബിജെപിയുടെ പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും എം ടി രമേശ് ആരോപിച്ചു.