കൊൽക്കത്ത : ദീദീ , ബംഗാളിന്റെ വിധി ഈ ജനങ്ങൾ എഴുതും ,നിങ്ങളുടെയും ഇക്കഴിഞ്ഞ 17 ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ തറച്ചത് ജനങ്ങളുടെ ഹൃദയത്തിലാണ് . അവർ തുറന്ന് നൽകിയിരിക്കുന്നു ബംഗാളിന്റെ ഹൃദയം ഭാരതീയ ജനതാ പാർട്ടിയ്ക്കായി .
ബംഗാളിൽ റാലി നടത്താൻ എത്തുന്നതിന് അമിത് ഷായ്ക്കും,യോഗിയ്ക്കും മുന്നിൽ മമത ഉയർത്തിയ തടസ്സങ്ങൾ മാറ്റിയപോലെ ജനവിധി മമതയെന്ന ന്യൂനപക്ഷ പ്രീണന നയത്തെയും മാറ്റിയിരിക്കുന്നു . തൃണമൂൽ -ജിഹാദി കൂട്ടുകെട്ടുകളുടെ മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ബംഗാൾ വിടേണ്ടി വന്നത് നിരവധി ഹിന്ദുക്കൾക്കാണ് . മമതയ്ക്കെതിരെ ശക്തമായ ജനരോഷമാണ് ഇതിലൂടെയുണ്ടായത് .
2014ൽ ഹിന്ദി ഹൃദയഭൂമിയിലെ 225 സീറ്റുകളിൽ ബിജെപി നേടിയത് 190 എണ്ണം. അന്ന് ബംഗാളിൽനിന്ന് ലഭിച്ചതാകട്ടെ 42 സീറ്റുകളിൽ 2 എണ്ണവും . എന്നാൽ പിന്നീട് എൻ ഡി എ നടപ്പാക്കിയ വികസനവും , മമതയുടെ ധാർഷ്ട്യവുമാണ് ജനങ്ങളെ എൻ ഡി എയ്ക്ക് കീഴിൽ ഒരുമിപ്പിച്ചത് . ഭരണ വിരുദ്ധ വികാരം തൃണമൂലിനെ കടപുഴക്കിയെറിയുകയായിരുന്നു .
വോട്ടെടുപ്പിനു തൊട്ടു മുൻപ് വന്ന ശാരദാ റോസ് വാലി തട്ടിപ്പിലെ സുപ്രീം കോടതി വിധിയും മമതയ്ക്ക് തിരിച്ചടിയായി . തൃണമൂലിന്റെ ചിറകിനടിയിൽ ഒളിപ്പിച്ചിരുന്ന മുൻ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ കൊത്തിയെടുത്ത് പറക്കാനുള്ള ഉത്തരവാണ് അന്ന് കോടതി സിബിഐയ്ക്ക് നൽകിയത് . സംസ്ഥാനത്ത് 23 സീറ്റ് നേടണമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ സംസ്ഥാന ഘടകത്തോടു നിർദ്ദേശിച്ചത്, 15 സീറ്റായിരുന്നു ലക്ഷ്യം . എന്നാൽ നാല്പത്തിരണ്ടിൽ പതിനെട്ടു സീറ്റും നേടി ബിജെപി ബംഗാളിലെ മണ്ണിൽ താമര വിരിയിച്ചു. ഒരു പക്ഷേ, 2021 നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വെല്ലുവിളിയുയർത്താൻ പോന്ന ഒന്നായി മാറും ഇത് .