കൊടുങ്ങല്ലൂർ ; മോഷ്ടിച്ച വിഗ്രഹങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ക്ഷേത്രമുറ്റത്ത് വച്ച് വാഹനം കേടാതായതോടെ നാട്ടുകാരുടെ പിടിയിലായി . വരാപ്പുഴ ചിറക്കകം ഓളിപ്പറമ്പില്‍ വിവേകി(24)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് മോഷണവസ്തുക്കളുമായി കസ്റ്റഡിയിലെടുത്തത്.
ചക്കാമാട്ടില്‍ ധര്‍മദൈവക്ഷേത്രത്തിലെ വിഷ്ണുമായയുടെ പഞ്ചലോഹവിഗ്രഹം, അന്നപൂര്‍ണേശ്വരി ശ്രീകോവിലിലെ പിച്ചളകൊണ്ടുള്ള ഗോളക, ഓഫീസില്‍ സൂക്ഷിച്ചിരുന്ന ക്തേശ്വരിയുടെ ഗോളക, പ്രഭാമണ്ഡലം, ഭണ്ഡാരത്തിലുണ്ടായിരുന്ന 25,000 രൂപയുടെ ചില്ലറ എന്നിവയും മോഷ്ടാവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൊടുങ്ങല്ലൂര്‍ പോലീസ് കണ്ടെടുത്തു.
ചില്ലറയും മറ്റു മോഷണവസ്തുക്കളും വലിയ ചാക്കിലാക്കി സ്‌കൂട്ടറിന്റെ പിന്നില്‍വെച്ച് ക്ഷേത്രമുറ്റത്തുനിന്ന് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ മറിയുകയും , കേടാവുകയുമായിരുന്നു .
പുലര്‍ച്ചെ നാലരയോടെ സ്‌കൂട്ടറിന്റെ ശബ്ദം കേട്ട അയല്‍വാസി പുറത്തുവന്ന് നോക്കിയപ്പോഴാണ് ക്ഷേത്രപരിസരത്ത് ഇയാളെ കണ്ടത്.
തുടര്‍ന്ന് ചോദ്യംചെയ്യുന്നതിനിടയില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന ചാക്ക് വീഴുകയും വിഗ്രഹവും ചില്ലറയും മറ്റും പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ഇതോടെ അയല്‍വാസി ഇയാളെ പിടിച്ചുനിര്‍ത്തി ബഹളംവെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു .