ഓഷിവാര ; ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിയ്ക്കെതിരെ കൂടുതൽ തെളിവുകൾ കൈമാറുമെന്ന് ബീഹാർ സ്വദേശിനി . ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കും മുൻപ് തെളിവുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നീക്കം. കേസ് ശക്തമാക്കാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും യുവതിയുടെ കുടുംബം വിശദമാക്കി.
കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് വരാനിക്കെയാണ് യുവതിയുടെ കുടുംബത്തിന്റെ നീക്കം. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷമാകും വിധി പറയുക.
കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷയിൽ വാദംകേട്ട കോടതി വിധിപറയുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റിയിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്ന സെഷൻസ് ജഡ്ജി അവധി ആയതിനാൽ ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു.
അതേ സമയം മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി .കേസിൽ ഡി എൻ എ പരിശോധന അനിവാര്യമാണെന്നും , ബിനോയിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഡിസിപി മഞ്ജുനാഥ് പറഞ്ഞു