തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന ഇടത് സർക്കാർ മുഖ്യമന്ത്രിയുടെ നവ മാദ്ധ്യമ ഇടപെടലിനായി പൊതു ഖജനാവിൽ നിന്ന് ചിലവാക്കുന്നത് ലക്ഷങ്ങൾ.
സോഷ്യൽ മീഡിയ വെബ് സൈറ്റ് അക്കൗണ്ടുകളുടെ പരിപാലനത്തിനായി ഒരു കോടി പത്ത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. മദ്ധ്യകേരളത്തിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ടീം ഉള്ളതിന് പുറമേയാണ് കോടികൾ ചിലവാക്കി സിഡിറ്റിന്റെ കീഴിൽ പുതിയ ടീമിനെ നിയമിച്ച് പണം അനുവദിച്ചത്.
നവമാദ്ധ്യമങ്ങളുടെ ഇടപെടലിനായി സംസ്ഥാന ഖജനാവ് ചോർത്തുന്ന ഇടപെടലുകളാണ് സംസ്ഥാമുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിൽ സജീവമാക്കാൻ പുതിയ ടീം ; നവമാദ്ധ്യമ അക്കൗണ്ടുകൾക്കായി 1 കോടി , ജീവനക്കാർക്ക് ശമ്പളത്തിന് ഒരു വർഷത്തേയ്ക്കായി 80 ലക്ഷംന സർക്കാർ നടത്തുന്നത്. ഫേയ്സ്ബുക്കും ട്വിറ്ററും അടക്കമുള്ള നവമാദ്ധ്യമങ്ങളുടെ ഇടപെടലിന് ലക്ഷങ്ങളാണ് സംസ്ഥാന സർക്കാർ ചിലവാക്കുന്നത്.
രാഷ്ട്രീയ വിവാദങ്ങൾക്ക് അടക്കം സോഷ്യൽ മീഡിയയിലൂടെ സംവദിക്കാനുള്ള പുതിയ പദ്ധതിയാണ് ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ഔദ്യോഗിക വെബ്സൈറ്റുകളുടെയും പരിപാലനത്തിനായി ചിലവാക്കുന്നത് ഒരു കോടി പത്ത് ലക്ഷം രൂപയാണ് .
സിഡിറ്റ് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ച് പിആർഡി പണം അനുവദിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സജീവമാക്കി നിർത്താൻ പന്ത്രണ്ട് അംഗ ടീമിനെയാണ് സിഡിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
ഇവർക്ക് ഒരു വർഷത്തെ ശമ്പളത്തിന് മാത്രമായി 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ മറ്റു പൊതു പരിപാടികൾ എല്ലാം ഇൻറർനെറ്റ് വഴി ലൈവ് സ്ട്രീം നടത്തും. ഇതിനായി ചെലവ് അഞ്ചര ലക്ഷം രൂപ. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിനായി സിഡിറ്റ് നടത്തിയത് പൂർണമായ രാഷ്ട്രീയ നിയമനങ്ങൾ.
മുൻ മുഖ്യമന്ത്രിമാരുടെ കാലത്ത് പിആർഡിയിലെ സർക്കാർ ജീവനക്കാർ നിർവഹിച്ചിരുന്ന ജോലിയാണ് ഇപ്പോൾ മറ്റ് ഏജൻസികളെ ഏൽപ്പിച്ചിരിക്കുന്നത്