ന്യൂഡൽഹി ; ലോകത്തിനു മുന്നിൽ ഇന്ത്യയുടെ നയതന്ത്രം വിജയിക്കുന്നു . കശ്മീർ വിഷയം ഒരിയ്ക്കൽ കൂടി യു എന്നിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന പാകിസ്ഥാനെ പൂട്ടാനുറച്ച് ഇന്ത്യ . 47 ലോകരാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യയുടെ നീക്കം .
സമിതിയിലെ പ്രധാനികളായ യൂറോപ്പ്യൻ സംഘത്തെ ഇതിനോടകം ഇന്ത്യൻ സംഘം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് . മാത്രമല്ല ചൈന ഉൾപ്പെടെ മനുഷ്യാവകാശ കൗൺസിലിലെ 47 അംഗങ്ങളുമായും ഇന്ത്യ ചർച്ച നടത്തിക്കഴിഞ്ഞു . ഇറ്റലി , സ്പെയിൻ, ഹംഗറി, ബൾഗേറിയ,ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് .
കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഹംഗറി സന്ദർശിച്ചതും , ഇന്ന് മുതൽ 13 വരെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലൊവേനിയ എന്നിവ സന്ദർശിക്കുന്നതും കൗൺസിലിൽ നേട്ടമാകുമെന്നാണ് നിഗമനം . കൗൺസിലിൽ അംഗമല്ലാത്ത നോർവെ , ബെൽജിയം,നെതർലാന്റ് , എന്നീ രാജ്യങ്ങളുമായും , ആഫ്രിക്കൻ ,പശ്ചിമേഷ്യൻ രാജ്യങ്ങളുമായും ഇന്ത്യൻ സംഘം ആശയവിനിമയം നടത്തുന്നുണ്ട് .
ഇന്നു മുതൽ 13 വരെ ജനീവയിൽ നടക്കുന്ന യു എൻ മനുഷ്യാവകാശ കൗൺസിലിലാണ് പാകിസ്ഥാൻ കശ്മീർ വിഷയം ഉയർത്താൻ നീക്കങ്ങൾ നടത്തുന്നത് . എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ സംഘം നയതന്ത്ര നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് .
സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥ നീക്കമാണ് യു എന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് . യു എന്നിലെ ഇന്ത്യൻ സ്ഥാനപതി രാജീവ് കുമാർ ചന്ദർ , പാകിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധി അജയ് ബിസാരിയ എന്നിവർ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടും .
വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയൂടെ നേതൃത്വത്തിലുള്ള സംഘമാണ് പാകിസ്ഥാനെ പ്രതിനിധീകരിച്ച് യു എന്നിൽ എത്തുന്നത് . കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ഉയർത്തുന്ന വാദങ്ങളെ ശക്തമായി എതിർക്കുന്ന നിലപാടുകളാകും ഇന്ത്യൻ സംഘം സ്വീകരിക്കുക .
പാകിസ്ഥാനെ എതിർക്കുക മാത്രമല്ല ആ രാജ്യം എത്രത്തോളം ഭീകരതയെ വളർത്തുന്നു എന്ന കാര്യവും ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും . പാക് അധിനിവേശ കശ്മീർ , ഗിൽജിത് -ബാൾട്ടിസ്ഥാൻ എന്നീ വിഷയങ്ങളും മനുഷ്യാവകാശകൗൺസിലിനു മുന്നിൽ ഇന്ത്യ അവതരിപ്പിക്കും .