ന്യൂഡല്‍ഹി ; ഹരിയാന കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ട അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. നിയസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ശേഷിക്കെ പാർട്ടി അദ്ധ്യക്ഷൻ രാജി വച്ചത് കോൺഗ്രസിനെ ഏറെ പ്രതിസന്ധിയിലാക്കും .
പാർട്ടിയിൽ കടുത്ത ആന്തരിക വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അശോക് തൻവാർ സോണിയയ്ക്ക് അയച്ച കത്തിൽ പറയുന്നു . ഇപ്പോള്‍ കോണ്‍ഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. പാർട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല .മാസങ്ങളായുള്ള ആലോചനകള്‍ക്കു ശേഷമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത് – ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നാലു പേജുള്ള രാജിക്കത്തില്‍ പറയുന്നു.
സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ കടുത്ത ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് അശോക് തൻവാർ ആരോപിച്ചിരുന്നു . പുതിയ ആളുകള്‍ക്ക് സീറ്റുനല്കാന് റോബര്‍ട്ട് വാദ്ര 5 കോടി വാങ്ങിയെന്നാണ് തന്‍വാര്‍ പറഞ്ഞത് . അതിന്റെ പേരിൽ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ തൻവാർ പ്രതിഷേധിച്ചിരുന്നു.