മഞ്ഞക്കടലായി കൊച്ചി; ഓഗ്ബച്ചെ കരുത്തിൽ ബ്ലാസ്റ്റേഴ് സിന് ജയം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മഞ്ഞക്കടലായി കൊച്ചി; ഓഗ്ബച്ചെ കരുത്തിൽ ബ്ലാസ്റ്റേഴ് സിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2019, 10:24 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആരാധകരുടെ പ്രതീക്ഷകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് കാത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്‌ത്തി ആറാം സീസണില്‍ മഞ്ഞപ്പട വിജയകുതിപ്പ് തുടങ്ങി. കഴിഞ്ഞ സീസണിലും ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ വീഴ്‌ത്തിയിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം. നായകന്‍ ബെര്‍ത്തലോ ഒഗ്ബച്ചെ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ശില്‍പി. 30, 45 മിനുറ്റുകളിലായിരുന്നു നൈജീരിയന്‍ സ്‌ട്രൈക്കര്‍ എതിര്‍വല കുലുക്കിയത്. സന്ദര്‍ശകര്‍ക്കായി ഇംഗ്ലീഷ് താരം കാള്‍ മക്ഹഗ് (6*) ആശ്വാസ ഗോള്‍ നേടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 36,298 പേരാണ് ഉദ്ഘാടന മത്സരം നേരില്‍ കാണാനെത്തിയത്. ത്രസിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു മത്സരത്തിന്റെ കിക്കോഫ്. 24ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരം.

4-2-3-1 ഫോര്‍മേഷനിലായിരുന്നു എല്‍കോ ഷട്ടോരി ആദ്യ മത്സരത്തിന് ടീമിനെ വിന്യസിച്ചത്. ക്ലബ്ബ് ജഴ്‌സിയില്‍ എട്ടു താരങ്ങളുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്നലെ. ഗോള്‍വലയ്‌ക്ക് മുന്നില്‍ ബിലാല്‍ ഖാന്‍ എത്തി. പ്രതിരോധത്തില്‍ നാലംഗ സംഘത്തെ അണിനിരത്തി. ജയ്‌റോ റോഡ്രിഗസും ജിയാന്നി സുയ് വെര്‍ലൂനും സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായി. ലാല്‍റുവാത്താറയും മുഹമ്മദ് റാക്കിപ്പും പ്രതിരോധ സംഘത്തില്‍ ഉള്‍പ്പെട്ടു.പ്രതിരോധത്തിന് തൊട്ടുമുന്നില്‍ ജിക്‌സണ്‍ സിങ്ങും മുഹമ്മദൗ നിങ്ങും. സെര്‍ജിയോ സിഡോഞ്ചോയ്‌ക്കായിരുന്നു മധ്യനിരയുടെ ചുമതല. ഇരുവശങ്ങളിലും കെ പ്രശാന്തും ഹാളീചരണ്‍ നര്‍സാറിയും. സ്‌ട്രൈക്കറായി ക്യാപ്റ്റന്‍ ബര്‍തലോമേവ് ഒഗ്‌ബെച്ചെയും നിരന്നു. എടികെ മൂന്ന് സ്‌ട്രൈക്കര്‍മാരെ കളിപ്പിച്ചു. ഡേവിഡ് വില്യംസ്, മൈക്കേല്‍ സുസൈരാജ്, റോയ് കൃഷ്ണ. മധ്യനിരയില്‍ കാള്‍ മക്ഹു, പ്രണോയ് ഹാള്‍ദെര്‍, ഹാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരായിരുന്നു. പ്രബീര്‍ ദാസും അഗസ്റ്റിന്‍ ഇന്‍ഗ്വിസ്, പ്രീതം കോട്ടല്‍ എന്നിവര്‍ക്കായിരുന്നു പ്രതിരോധ ചുമതല. ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി എട്ട് താരങ്ങളാണ് ആദ്യമായി കളിക്കാനിറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സിന്റേതായിരുന്നു ആദ്യനീക്കം. ഹാളീചരണ്‍ നര്‍സാറിയുടെ അടി പുറത്തേക്ക് പോയി. കളിയുടെ ആറാംമിനിറ്റില്‍ എടികെ ലീഡ് നേടി. ജയേഷ് റാണെയെ ജീക്‌സണ്‍ സിങ് വീഴ്‌ത്തിയതിന് ഫ്രീകിക്ക്. ഹാവിയര്‍ ഹെര്‍ണാണ്ടസ് കിക്കെടുത്തു. ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിനൊപ്പം അഗസ്റ്റിന്‍ ഇനിഗ്യൂസ് ഉയര്‍ന്നുചാടി. ഇനിഗ്യൂസിന്റെ ഹെഡര്‍ കാള്‍ മക്ഹഗിന്. ഈ ബ്രിട്ടീഷുകാരന്റെ തണ്ടര്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ കുരുങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. ജെസെല്‍ കര്‍ണെയ്‌റോയുടെ ഫ്രീകിക്കില്‍ ജയ്‌റോയുടെ ഹെഡര്‍. നിര്‍ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. ജയ്‌റോയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 20ാം മിനിറ്റില്‍ കെ പ്രശാന്ത് വലതുമൂലയില്‍ തൊടുത്ത അടി ഗോള്‍വലയെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും എടികെ ഗോളി അരിന്ദം തടഞ്ഞു. എടികെയുടെ നീക്കങ്ങള്‍ റോയ് കൃഷ്ണയും നെയ്തതായിരുന്നു. റോയ് കൃഷ്ണയുടെ ഒറ്റയ്‌ക്കുള്ള നീക്കങ്ങള്‍ അപകടമുയര്‍ത്തിയെങ്കിലും ജയ്‌റോയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സംഘം അവസരത്തിനൊത്തുയര്‍ന്നു.

27ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം മണത്തു. ഡേവിഡ് വില്യംസില്‍നിന്ന് പന്തുമായി മുന്നേറിയ മൈക്കേല്‍ സുസൈരാജ് ബോക്‌സില്‍ കടന്നു. ജയ്‌റോ ഇടപെട്ടു. സുസൈരാജ് ബോക്‌സില്‍ വീണു. എടികെ പെനല്‍റ്റി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പിന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം. ഒഗ്‌ബെച്ചെയാണ് വഴിയൊരുക്കിയത്. വരയുടെ അരികില്‍നിന്ന് ഒഗ്‌ബെച്ചെയുടെ ഹെഡര്‍. ക്ലിയര്‍ ചെയ്യാനുുള്ള ശ്രമമായിരുന്നു എടികെയുടേത്. പക്ഷേ, ജയ്‌റോയെ ഹാള്‍ദെര്‍ ചവുട്ടിവീഴ്‌ത്തി. ഒഗ്‌ബെച്ചെയുടെ പെനല്‍റ്റി ആരാധകര്‍ക്ക് ആവേശമായി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. 45ാം മിനിറ്റില്‍ കെ പ്രശാന്ത് വലതുകോര്‍ണറില്‍നിന്ന് പായിച്ച അടി സിഡോഞ്ച ഏറ്റുവാങ്ങാനൊരുങ്ങി. ഇതിനിടെ ഹാള്‍ദര്‍ പന്ത് ക്ലിയര്‍ ചെയ്യാനും ശ്രമിച്ചു. പന്ത് ഒഗ്‌ബെച്ചെയ്‌ക്കാണ് കിട്ടിയത്. ഈ നൈജീരിയന്‍ സ്വദേശി ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാംഗോളുംനേടി.

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഇടയ്‌ക്ക് മികച്ച പാസുകളായി മുന്നേറുകയും ചെയ്തു. 64ാം മിനിറ്റില്‍ സിഡോയ്‌ക്ക് പകരം ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു മധ്യനിരക്കാരന്‍ മരിയോ അര്‍ക്യൂസിനെ രംഗത്തിറക്കി. ഉടന്‍തന്നെ നല്ല നീക്കമുണ്ടായി. ഒഗ്‌ബെച്ചെ, പ്രശാന്ത്, മുഹമ്മദ് റാകിപ്, നിങ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ നല്ല മുന്നേറ്റം. നിങ്ങിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. എടികെ റാണെയെ പിന്‍വലിച്ച് സെഹ്‌നാജ് സിങ്ങിനെ ഇറക്കി. എടികെ നടത്തിയ പ്രത്യാക്രമണത്തെ ജയ്‌റോ തടഞ്ഞു. ഒറ്റയ്‌ക്ക് മുന്നേറിയ പ്രബീര്‍ ദാസിനെ ബോക്‌സിന് തൊട്ടുമുന്നില്‍വച്ച് ജയ്‌റോ ടാക്കിള്‍ ചെയ്തു. 80ാം മിനിറ്റില്‍ നര്‍സാറിയെ പിന്‍വലിച്ച് സഹല്‍ അബ്ദുള്‍ സമദിനെ ബ്ലാസ്‌റ്റേഴ്‌സ് ഇറക്കി. സഹലിനെ സ്‌റ്റേഡിയം നിറഞ്ഞ കയ്യടികളോടെയാണ് സ്വാഗതം ചെയ്തത്. ചില മികച്ച നീക്കങ്ങള്‍ സഹല്‍ നടത്തി. മത്സരം അധികസമയത്തേക്ക് നീണ്ടെങ്കിലും സമനില ഗോള്‍ നേടാന്‍ കൊല്‍ക്കത്തക്കായില്ല. ഒടുവില്‍ ആര്‍ത്തിരമ്പിയ മുപ്പത്തിയയ്യായിരത്തിലേറെ കാണികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് വിജയമധുരം സമ്മാനിച്ചു.

Tags: ISL2019
Share323TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies