മകളെ കാണാൻ ആഗ്രഹിച്ച യാക്കൂബ് മേമൻ മുതൽ ചായ ആവശ്യപ്പെട്ട അഫ്സൽ ഗുരു വരെ ; ഇന്ത്യ തൂക്കിലേറ്റിയ കൊടും കുറ്റവാളികളുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകളെ കാണാൻ ആഗ്രഹിച്ച യാക്കൂബ് മേമൻ മുതൽ ചായ ആവശ്യപ്പെട്ട അഫ്സൽ ഗുരു വരെ ; ഇന്ത്യ തൂക്കിലേറ്റിയ കൊടും കുറ്റവാളികളുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2020, 06:32 pm IST
FacebookTwitterWhatsAppTelegram

ദയ അർഹിക്കാത്ത തെറ്റ് ചെയ്യുന്നവർക്കാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുൻപ് പ്രതികളുടെ അന്ത്യാഭിലാഷം നടപ്പാക്കി കൊടുക്കാറുമുണ്ട് . എത്ര കൊടിയ തെറ്റ് ചെയ്തവർക്കും നിയമം നൽകുന്ന ചെറിയ ഇളവായി വേണം അതിനെ കാണാൻ . മുൻ കാലങ്ങളിൽ ഇന്ത്യ തൂക്കിലേറ്റിയ പ്രതികൾക്കും ഇത്തരത്തിൽ അന്ത്യാഭിലാഷം സാധിച്ചു നൽകിയിട്ടുണ്ട് .

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്‌ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്‌തെയുമാണ്. 1949 നവംബർ 15-ന് അംബാല ജയിലിൽ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.

ധനഞ്ജയ് ചാറ്റർജി

1990-ല്‍ ഹെതല്‍ പരേഖ് എന്ന കൗമാരക്കാരിയെ ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ധനഞ്ജയ് ചാറ്റർജി . ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കുറ്റം പൊലീസ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിക്കുമുന്നിൽ തെളിയിച്ചത്. എന്നാൽ, തൂക്കിലേറ്റപ്പെടുന്ന ദിവസം വരെ ചാറ്റർജി താൻ നിരപരാധിയാണ് എന്ന് ഉരുവിടുകയായിരുന്നു .

ജയിൽ ഡോക്ടറായ ബസുദേബ് മുഖർജിയുടെ കാൽപാദങ്ങൾ തൊട്ടുവണങ്ങണം എന്നതായിരുന്നു ധനഞ്ജയ് ചാറ്റർജിയുടെ അന്ത്യാഭിലാഷം . ഒപ്പം തൂക്കിലേറ്റും മുൻപ് ഭക്തിഗാനങ്ങളുടെ റെക്കോർഡ് വച്ച് കേൾക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു . ഇത് സാധിച്ച് നൽകിയ ശേഷമാണ് 2004-ല്‍ ആലിപ്പുര്‍ ജയിലിൽ ധനഞ്ജയ് ചാറ്റർജിയെ തൂക്കിലേറ്റിയത് .

റിപ്പര്‍ ചന്ദ്രന്‍

കേരളത്തിലെ കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് തൂക്കിലേറ്റുന്നത് . തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്‍ ചെയ്തുകൂട്ടിയത്. മലബാറിന്റെ ഇരുട്ടും ഭയവുമായിരുന്നു ഒരു കാലത്ത് മുതുകുറ്റി ചന്ദ്രന്‍ എന്ന റിപ്പര്‍ ചന്ദ്രന്‍. ജയിലി മനോനില തെറ്റിയവരെ പോലെയായിരുന്നു ചന്ദ്രന്റെ പെരുമാറ്റം .1991 ലാണ് ചന്ദ്രനെ തൂക്കിലേറ്റിയത് .

യാക്കൂബ് മേമൻ

1993 ൽ മുംബൈയിൽ സ്ഫോടന പരമ്പര നടത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനാണ് യാക്കൂബ് മേമനെ തൂക്കിലേറ്റാൻ കോടതി വിധിച്ചത് . സഹോദരൻ ടൈഗർ മേമനുമായി ചേർന്നായിരുന്നു ഗൂഢാലോചന . തന്റെ മകളെ കാണണം എന്നതായിരുന്നു യാക്കൂബ് മേമന്റെ അവസാനത്തെ ആഗ്രഹം. നേരിൽ കാണാനുള്ള അനുവാദം നാഗ്പൂർ ജയിലധികൃതർ നൽകിയില്ലെങ്കിലും അവസാനമായി മകളോട് ഫോണിൽ സംസാരിച്ച ശേഷമാണ് യാക്കൂബിനെ തൂക്കിലേറ്റിയത് .2015 ജൂലൈ 30 നാണ് ശിക്ഷ നടപ്പാക്കിയത്.

ഓട്ടോ ശങ്കർ

ആറു പേരെ കൊലപ്പെടുത്തിയ ഓട്ടോ ശങ്കർ എന്ന കുറ്റവാളിയെ 1995 ഏപ്രിൽ 27ന് സേലം ജയിലിലാണ് തൂക്കിലേറ്റിയത് . ജയിലിൽ നിന്ന് 1992ൽ അധികൃതരെ ഞെട്ടിച്ച്, കൂട്ടാളികളായ നാലുപേർക്കൊപ്പം ശങ്കർ രക്ഷപെടാൻ ശ്രമിച്ചിരുന്നു . മദ്രാസ് സെൻട്രൽ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്തരമൊരു ജയിൽചാട്ടം. പിന്നീട് ഒഡ‌ീഷയിൽനിന്ന് ശങ്കർ പിടിയിലായി. 1995 മാർച്ച് 9 ന് രാഷ്‌ട്രപതി ശങ്കർദയാൽ ശർമ്മ ദയാഹർജി തള്ളിയതിനെത്തു‌ർന്നു 1995 ഏപ്രിൽ 27ന് സേലം ജയിലിൽ ‌ശങ്കറിനെ തൂക്കിലേറ്റി.

ജയിൽ ചാടിയതിൽ അവസാനകാലത്ത് ശങ്കർ പശ്ചാത്തപിച്ചിരുന്നതായി ജയിൽ ഉദ്യോഗസ്ഥർ പിന്നീട് വെളിപ്പെടുത്തി

അഫ്സൽ ഗുരു

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്സൽ ഗുരു .തീവ്രവാദികൾക്ക് ഡൽഹിയിൽ രഹസ്യ സങ്കേതം ഒരുക്കിയതും ഇയാളായിരുന്നു.വധശിക്ഷ നടപ്പിലാക്കുന്ന ദിവസം വരെ നിരന്തരം പുസ്തക വായനയിലായിരുന്നു അഫ്സൽ ഗുരു . തിഹാർ ജയിലിൽ വെച്ചായിരുന്നു അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് .

അവസാനമായി ഒരു കപ്പ് ചായയാണ് അഫ്സൽ ഗുരു ആവശ്യപ്പെട്ടത് . രണ്ടാമത് ചായ വേണം എന്ന് ആവശ്യപ്പെട്ടു എങ്കിലും, ചായവിതരണക്കാരൻ പൊയ്‌ക്കഴിഞ്ഞിരുന്നതിനാൽ അത് സാധിക്കാതെ തന്നെ അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കി .

അജ്‌മൽ കസബ്

ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണമാണ് 2008 നവംബർ 11 ന് മുംബൈയിൽ നടന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ജീവനോടെ പിടിയിലായത് അജ്‌മൽ കസബ് മാത്രമായിരുന്നു . വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു . മരണപ്പെടും എന്ന ഉറപ്പോടെ നിരപരാധികളെ കൊന്നൊടുക്കാൻ വന്നതാണെങ്കിലും ശിക്ഷയുടെ നാളുകൾ അടുക്കുന്തോറും ഇയാളിൽ മരണ ഭയം ഉണ്ടായിരുന്നു . അയാൾക്ക് അന്തിമാഭിലാഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല .

ബില്ല – രംഗ

ഇന്ത്യൻ നേവിയിലെ ക്യാപ്റ്റൻ ആയിരുന്ന മദൻ മോഹൻ ചോപ്രയുടെ മക്കളായ ഗീതാ ചോപ്ര ദില്ലി ജീസസ് എന്ന പതിനാറ് വയസ്സുകാരിയും , സഞ്ജയ് എന്ന 14 കാരനുമാണ് കുൽജീത് സിംഗ് എന്ന രംഗയുടെയും , ജസ്ബീർ സിംഗ് എന്ന ബില്ലയുടെയും കൈകളാൽ കൊല്ലപ്പെട്ടത് . പെൺകുട്ടി ക്രൂര പീഡനത്തിനിരയായാണ് മരണപ്പെട്ടത് .

രണ്ട് പ്രതികൾക്കും പ്രത്യേകിച്ച് അന്ത്യാഭിലാഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . രംഗ തലേദിവസം നന്നായി ഭക്ഷണം കഴിക്കുകയും , ബില്ല തുടർച്ചയായി ജോ ബോലേ സോ നിഹാൽ എന്ന സിഖ് സൂക്തം ഉരുവിടുകയും ചെയ്യുകയായിരുന്നു .തീഹാർ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത് .

Share773TweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies