ഗുഡ്ഗാവിൽ ട്രെയിനിറങ്ങി നടക്കുമ്പോഴാണ് അതുണ്ടായത്. ഒരു കൈ പുറക് ഭാഗത്ത് കുത്തിപ്പിടിച്ചു. ട്രെയിനികളിൽ സ്ഥിരമായി യാത്ര ചെയ്യുന്നയാളായത് കൊണ്ട് പെട്ടെന്ന് കാര്യം മനസ്സിലായി. സോഫ്റ്റ് ബോൾ കളിക്കാരിയായതാണ് ഗുണമായത്. അപ്പോൾ തന്നെ കയ്യിൽ കയറിപ്പിടിച്ചു. സഹായത്തിനായി വിളിച്ചു കൂവി. കാരണം അയാൾ ഒരു ബലിഷ്ഠകായനായിരുന്നു. പെൺകുട്ടി ഓർത്തെടുത്തു.
ഞാൻ അയാളെ ഉന്തിത്തള്ളി റെയിൽവേ പൊലീസ് സ്റ്റേഷനടുത്തേക്കെത്തിച്ചു. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. പെട്ടെന്ന് തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ഓടിവന്ന് അയാളെ പിടികൂടി. മാഡം ഇയാളെ നേരത്തെ രണ്ടു പ്രാവശ്യം പിടികൂടിയതാണ്. പക്ഷേ ആ പെൺകുട്ടികൾ പരാതി നൽകാനുള്ള ധൈര്യം കാണിച്ചില്ല. നിങ്ങളെങ്കിലും ആ ധൈര്യം കാണിക്കണമെന്ന് അവർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അയാൾ ഉപദ്രവിക്കുന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.
അപ്പോൾ തന്നെ അമ്മയെ വിളിച്ചു. ഞങ്ങൾ രണ്ടു പേരും പൊലീസിനൊപ്പം ബോറിവാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. അയാളെ രാത്രിതന്നെ റിമാൻഡ് ചെയ്ത് ജയിലിലാക്കി. പൊലീസുകാർ ഞങ്ങളെ അഭിനന്ദിച്ചു. വീട്ടിലേക്കുള്ള വഴിയിൽ അമ്മയും . അമ്മ എന്നിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞു. കുറച്ചു ദിവസത്തിനു ശേഷം അയാളുടെ മകൾ വിളിച്ചു. അവർക്കു വേണ്ടി ആ പരാതി പിൻവലിക്കണമെന്ന് പറഞ്ഞു. നിങ്ങൾക്ക് വേണ്ടി കൂടിയാണ് ഞാൻ പരാതി നൽകിയത്. അത് മനസ്സിലാക്കൂ എന്ന് പറഞ്ഞ് ഫോൺ വെച്ചു.
പ്രശ്നങ്ങളുണ്ടായാൽ അത് നേരിടാൻ പെൺകുട്ടികളെ സഹായിക്കുന്ന നിയമങ്ങൾ ഇവിടെ ഉണ്ട്. നമ്മളത് ഉപയോഗപ്പെടുത്തുക. പരാതി നൽകുക. അതല്ലാതെ പേടിച്ച് മാറിയാൽ അത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനേ സഹായിക്കൂ. പെൺകുട്ടി പറഞ്ഞ് നിർത്തി.
സമൂഹമാദ്ധ്യമങ്ങൾ പെൺകുട്ടി താരമായിക്കഴിഞ്ഞു. കൃത്യസമയത്ത് ഉചിതമായി പ്രതികരിച്ചതിന് നിരവധി അഭിനന്ദനങ്ങളാണ് പെൺകുട്ടിക്ക് ലഭിക്കുന്നത്.