സാവോപോളോ : കൊറോണ ബാധിതരായ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ സ്റ്റേഡിയം വിട്ടുനൽകി ബ്രസീൽ ഫുട്ബോൾ ക്ലബ്ബ് മാതൃകയാകുന്നു . ബ്രസീലിലെ സീരി -ഏ ലീഗിലെ എല്ലാ ക്ലബുകളും അവരുടെ സ്റ്റേഡിയങ്ങളാണ് കൊറോണ ബാധിതരെ താമസിപ്പിക്കാനും ചികിത്സിക്കാനുമായി വിട്ടു നൽകിയത് .
സാവോപോളോയിലെയും റിയോ ഡി ജനീറോയിലെയും ക്ലബ്ബുകളാണ് കളിക്കളങ്ങൾ നൽകിയത് .കൊറോണ വ്യാപിച്ചതോടെ അന്താരാഷ്‌ട്ര തലത്തിലെ എല്ലാ കായിക മത്സര ങ്ങളും നിർത്തിവച്ചതോടെ വലിയ സ്റ്റേഡിയങ്ങൾ തീർത്തും അനാഥമായി . കൊറോണ വ്യാപകമായതോടെ ആശുപത്രികളിലെ മുറികളുടെ കുറവ് പരിഹരിക്കാൻ വലിയ ഹാളുകളും സ്കൂളുകളും ഉപയോഗപ്പെടുത്തുന്ന കാഴ്‌ച്ചയാണ് എല്ലായിടത്തും. എന്നാൽ ഏറെ വലിയ ഇൻഡോർ സംവിധാനങ്ങൾ വരെയുള്ള സ്റ്റേഡിയങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ഗുണമാണെന്നും ക്ലബ്ബ് അധികൃതർ വ്യക്തമാക്കി .
ലാറ്റിൻ അമേരിക്കൻ ക്ലബ്ബായ ഫ്ലെമിംഗോയാണ് ആദ്യം സ്റ്റേഡിയം വിട്ടു നൽകിയത്. സാവോപോളോയിലെ മുൻസിപ്പൽ സ്റ്റേഡിയം താൽക്കാലിക ആശുപത്രി ആക്കിയി രിക്കുകയാണ് .ബ്രസീലിൽ 1128 പേരാണ് രോഗ ബാധിതർ . ഇതിൽ 18 പേർ നിലവിൽ മരണപ്പെട്ടുകഴിഞ്ഞു .















