ന്യൂഡൽഹി : കായിക താരങ്ങളുടെ ആരോഗ്യത്തിന്റേയും സുരക്ഷയുടേയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്ര ബത്ര. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിയാണ് ബത്ര. ലോകം മുഴുവൻ കൊറോണ ബാധയിൽ നിൽക്കെ ഒളിമ്പിക്സ് മാറ്റിവെക്കണം എന്ന അഭ്യർത്ഥനക്കു പിന്നാലെയാണ് ബത്ര കായികതാരങ്ങളുടെ ആരോഗ്യ രക്ഷയുടെ കാര്യം സൂചിപ്പിച്ചത് .കാനഡയും ഓസ്‌ട്രേലിയയും ഒളിംപിക്സിൽ നിന്നും പിന്മാറിയതായാണ് സൂചനയെന്നും നരീന്ദർ ബത്ര പറഞ്ഞു .
” ഇന്ത്യയുടെ കായികവകുപ്പ് മന്ത്രി, ഇന്ത്യൻ സ്പോർട്സ് അതോറിട്ടി , അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷൻ, നാഷണൽ സ്പോർട്സ് ഫെഡറേഷൻ എന്നിവരുമായി അടിയന്തിര സാഹചര്യം ചർച്ച ചെയ്തു. ഒപ്പം പ്രധാനപ്പെട്ട അന്താരാഷ്‌ട്ര കായിക താരങ്ങൾ, പരിശീലകർ അടക്കം എല്ലാവരോടും കഴിഞ്ഞ ഒരു മാസമായി നിരന്തരം കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ് .” ഔദ്യോഗിക പ്രസ്താവനയിൽ ബത്ര വ്യക്തമാക്കി .
ഒളിമ്പിക്സ് അന്താരാഷ്‌ട്ര സ്പോർട്സ് ഫെഡറേഷനും ലോകത്തിലെ 206 രാജ്യങ്ങളുടെ ദേശീയ ഒളിമ്പിക്സ് കമ്മറ്റികൾ എന്നിവരുമായി അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഈ മാസം 17നും 19നുമായി നടന്ന വീഡിയോ കോൺഫറൻസിലാണ് വിവരങ്ങൾ പരസ്പരം കൈമാറിയത് . എല്ലാവരും വിശദമായി കോറോണയുടെയും ഒളിമ്പിക്സ് തയ്യാറെടുപ്പിന്റെയും നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു.
എല്ലാ ദേശീയ ഒളിമ്പിക്സ് കമ്മിറ്റികളും അവരവരുടെ തയ്യാറെടുപ്പുകളും ,സാഹചര്യങ്ങളും അവസാനമായി ഈ ആഴ്ച അറിയിക്കണമെന്നാണ് തീരുമാനം. നിലവിൽ കാനഡയും ഓസ്‌ട്രേലിയയും ഒളിംപിക്സിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കഴിഞ്ഞെന്നും ബത്ര ചൂണ്ടിക്കാട്ടി.















