സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ഭാവിയെത്തന്നെ ചോദ്യചിഹ്നമാക്കിയ ദിവസമായിരുന്നു ഇന്ന് . 2018 മാർച്ച് 24 നാണ് ക്രിക്കറ്റിലെ ഒരു ഓസ്‌ടേലിയൻ ചതിപ്രയോഗം കാമറകണ്ണുകൾ ഒപ്പിയെടുത്തത്. ബൗളർ പന്തെറിയും മുന്നേ അന്നത്തെ ഓസ്‌ടേലിയൻ നായകൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും പന്ത് സാൻഡ്‌പേപ്പർ ഉപയോഗിച്ച് ചുരണ്ടുകയായിരുന്നു . കേപ്പ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ടെസ്റ്റിലാണ് വിവാദ സംഭവം നടന്നത് . കാമറൂൺ ബാൻക്രോഫ്റ് എന്ന ബൗളർ പന്തെറിയാൻ പോകുന്നതിനിടെ മഞ്ഞ നിറത്തിലുള്ള എന്തോ ഒരു പേപ്പർ പാൻറ്സിനകത്തു ഒളിപ്പിക്കുന്നതായി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം വിവാദമായതാണ് .
ക്രിക്കറ്റ് ബോളിന്റെ വശം പരുപരുത്തതായാൽ അത് വേഗതയേയും ദിശയെയും പന്തിന്റെ വായുവിലെ നീക്കത്തിനെയും കാര്യമായി സ്വാധീനിക്കും. ഇത് സ്വാഭാവികമായി പന്ത് പഴകുമ്പോൾ ഉണ്ടാകേണ്ട തിനെയാണ് ഇരുവരും കൃത്രിമമായി പരുക്കനാക്കാൻ നോക്കിയത് .
ഓസ്‌ട്രേലിയൻ ടീം അറിഞ്ഞുകൊണ്ടാണ് അതിനു കൂട്ടുനിന്നതെന്ന് സ്മിത്തും കാമറൂണും തുറന്നു പറഞ്ഞതോടെ സംഭവം കൂടുതൽ ഗുരുതരമായി. സ്മിത്തും വാർണറും നായകനും ഉപനായകനു മായിരുന്നതിനാലും വാർണറാണ് തന്ത്രങ്ങൾ മെനഞ്ഞതെന്നും പുറത്തുവന്നതോടെ ഇരുവരെയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കി .ബാങ്ക്രോഫ്ടിനെ 9 മാസത്തേക്കും വിലക്കി .
ദക്ഷിണാഫ്രിക്കക്കെതിരെ അതിനു മുമ്പ് ഡർബൻ ടെസ്റ്റിൽ ഡി കോക്കും വാർണറും തമ്മിൽ ഉണ്ടായ ഉരസലിന്റെ പശ്ചാത്തലത്തിൽ വിഷയം കൂടുതൽ കത്തി. പതിവുപോലെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകർ ഇതേ വിഷയം വാർണറെയും സ്മിത്തിനെയും കളിയാക്കാനായും ആത്മവിശ്വാസം കെടുത്താനായും ഉപയോഗിക്കുന്നുമുണ്ട് . എന്നാൽ കഴിഞ്ഞ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയാണ് വാർണർ തിരിച്ചുവരവ് ഗംഭീരമാക്കിയത് . സ്മിത ആകട്ടെ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി തകർപ്പൻ ഫോമിൽ തുടരുകയുമാണ് .