തിരുവനന്തപുരം: കോഴിക്കോട് വെള്ളയില്‍ ബിവറേജസ് കോര്പ്പറേഷന് ഗോഡൗണില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ ജനം ടിവി വാര്‍ത്താസംഘത്തെ മര്‍ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ്- 19 രോഗ വ്യാപന നിയന്ത്രണച്ചട്ടങ്ങള്‍ ലംഘിച്ച് തൊഴിലാളികൾ ഗോഡൗണില്‍ മദ്യം ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ജനം ടി.വി. റിപ്പോര്‍ട്ടര്‍ എ.എന്‍. അഭിലാഷ്, ക്യാമറാമാന് കെ.ആര്. മിഥുന് എന്നിവരെയാണു മര്‍ദിച്ചത്.
മര്‍ദനത്തില്‍ പരുക്കേറ്റ ഇരുവരും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ള്യൂജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം, കോഴിക്കോട് സിഐടിയു ഐഎൻടിയുസി പ്രവർത്തകർ ജനം ടിവി വാർത്താ സംഘത്തെ ആക്രമിച്ച സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ജനം ടിവി സംഘം വെള്ളയിലെ ബിവറേജസ് ഗോഡൗണിന് സമീപം എത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം ഇറക്കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവിയുടെ മൈക്കു പിടിച്ചെടുക്കാനും ക്യാമറ തല്ലിത്തകര്‍ക്കാനും ആക്രമി സംഘം ശ്രമിച്ചിരുന്നു. ഷൂട്ട് ചെയ്ത ടേപ്പ് നൽകണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. പിന്നീട് പോലീസ് എത്തിയാണ് അക്രമികളിൽ നിന്ന് വാർത്താ സംഘത്തെ രക്ഷപ്പെടുത്തിയത്.