ഗുവാഹട്ടി: കൊറോണ ബാധക്കിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിബാധ(സ്വൈൻ ഫ്‌ളൂ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അസമിലും അരുണാചല്‍പ്രദേശിലുമാണ് സ്വൈൻ ഫ്‌ളൂയുള്ളതായി കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിലേക്ക് പകരുമെന്ന സൂചനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎച്ച്എസ്എഡി) എന്ന് സ്ഥാപനമാണ് പരിശോധന നടത്തിയത്.
അസമിലെ ആറു ജില്ലകളിലായി കഴിഞ്ഞ ഒരാഴ്ചയ്‌ക്കകത്ത് 2000ത്തിലധികം പന്നികള്‍ മരിച്ചതോടെയാണ് സംശയം ഉടലെടുത്തത്. 17 സാമ്പിളുകളാണ് നിലവില്‍ അടിയന്തിര പരിശോധന നടത്തിയത്. അതുപോലെ അരുണാചലിലെ 62 സാമ്പിളുകളും പരിശോധന നട ത്തിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പരിശോധനയിലൂടെ അസ്സമിലെ 17 സാമ്പിളുകളിലും ആഫ്രിക്കന്‍ സ്വൈൻ ഫ്‌ളൂ എന്ന മാരകമായ പനിയുടെ രോഗാണുക്കളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അരുണാചലിലെ 62 സാമ്പിളുകളില്‍ 11 എണ്ണത്തിലും രോഗാണു സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. വീട്ടുമൃഗ ങ്ങളിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ള അസുഖമാണെന്നും മൃഗസംരക്ഷണത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുള്ള അസുഖമാണെന്നും ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെങ്കിലും സ്രവങ്ങള്‍ പറ്റുന്ന ചെരുപ്പ്, വസ്ത്രങ്ങള്‍, കത്തി മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന മറ്റ് കൃഷി ഉപകരണങ്ങള്‍ വഴി മനുഷ്യനിലേക്ക് പകരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. പന്നിയുടെ മാംസം കഴിക്കുന്നതിലൂടെ ഇത് പകരില്ലെന്ന പ്രത്യേകതയും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്വൈൻ ഫ്‌ളൂവിനുള്ള വാക്‌സിനാണ് നിലവിലുള്ളത്. ആഫ്രിക്കന്‍ സ്വൈൻ ഫ്‌ളൂവിനുള്ള വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമല്ല എന്നും വിദഗ്ധര്‍ അറിയിക്കുന്നു.