കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെത്തി. ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് പ്രധാനമന്ത്രി എത്തിയത്. ദുരന്ത ബാധിത മേഖലകളില്‍ അദ്ദേഹം വ്യോമ നിരീക്ഷണം നടത്തും.
കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ചേർന്ന് സ്വീകരിച്ചു. മൂന്നു പേരും ഹെലികോപ്റ്ററില്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നേരത്തെ, ചുഴലിക്കാറ്റില്‍ 80 പേര് മരിച്ചെന്ന് മമതാ ബാനര്‍ജി അറിയിച്ചിരുന്നു. 6 ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്.
ഉംപുണ്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലും ആണ്. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച് 190 കിലോമീറ്റര്‍ വരെ വേഗതയിലെത്തിയ ചുഴലിക്കാറ്റ് തീര പ്രദേശങ്ങളിലെ മരങ്ങളും വൈദ്യുത തൂണുകളുമെല്ലാം പിഴുതെറിഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍നാശ നഷ്ടങ്ങളാണ് ഒഡീഷയിലും സംഭവിച്ചിരിക്കുന്നത്.