ലണ്ടന്‍: ലോകത്തിലെ ഏറ്റവും അധികം തുക കൈപ്പറ്റുന്ന കായികതാരം ടെന്നീസ് താരമായ റോജര്‍ ഫെഡററെന്ന് ഫോബ്‌സ് മാസിക. കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം വിലയിരു ത്തിയാണ് സ്വിറ്റ്‌സര്‍ലാന്ഡറിന്റെ റോജര്‍ ഫെഡററെ തിരഞ്ഞെടുത്തിരിക്കുന്നത്. ടെന്നീസില്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങളോടെ ശക്തമായി നില്‍ക്കുന്ന താരമാണ് ഫെഡറര്‍.
നികുതി ഒഴിവാക്കുന്നതിനു മുൻപുള്ള ഫെഡററുടെ വരുമാനം 800 കോടി ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമാണ്. 1990ല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ ആദ്യമായാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. വിവിധ മത്സരങ്ങളിലെ സമ്മാനത്തുകയായി 50 കോടിയിലേറെ കൈപ്പറ്റിയിട്ടുള്ള ഫെഡറര്‍ വിവിധ പരിപാടികള്‍ പങ്കെടുക്കുന്നതിനും മറ്റ് ബഹുമതികള്‍, പരസ്യങ്ങള്‍, ബ്രാന്‍ഡ് അംബാസിഡര്‍ എന്നീ നിലകളില്‍ 500 കോടിയിലേറെ ഒരു വര്‍ഷം സമ്പാദിക്കുന്നതായാണ് മാസികയുടെ വിലയിരുത്തല്‍. 2019ല്‍ തുടക്കത്തില്‍ 5-ാം സ്ഥാനത്തായിരുന്ന ഫെഡറര്‍ 2013ല്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു.
കായിക രംഗത്ത് ഏറ്റവും മാന്യനായ താരം എന്ന നിലയില്‍ ഫെഡറര്‍ക്കുള്ള സമ്മതി ഏറെയാണെന്ന് ഫോബ്‌സ് മാസിക ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഉല്പന്നങ്ങളില്‍ 13 എണ്ണത്തിന്റേയും പരസ്യങ്ങളില്‍ ഫെഡററാണ് താരം. പലതിലും 10 വര്‍ഷത്തിലേറെയായി ഒരു പുതിയ താരത്തെപോലും പരിഗണിക്കാന്‍ പറ്റാത്തവിധം 38കാരനായ ഫെഡറര്‍ തിളങ്ങിനില്‍ക്കുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫെഡറര്‍ക്ക് ഒപ്പം പരസ്യവരുമാനത്തില്‍ 500 കോടിയിലേറെ ഒരു വര്‍ഷം സമ്പാദിച്ചിട്ടുള്ളത് ഗോള്‍ഫ് രംഗത്തെ പ്രതിഭയായിരുന്ന ടൈഗര്‍വുഡ് മാത്രമാണ്.