തൊടുപുഴ : സച്ചിൻ പവലിയൻ വിവാദത്തിൽ കെസിഎയ്‌ക്കും ബിസിസിഐ ജോയിന്റെ സെക്രട്ടറി ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുൻ വൈസ് പ്രസിഡന്‍റ് ടി സി മാത്യു. പവലിയനിലെ സാധനങ്ങൾ ജയേഷും കൂട്ടരും രഹസ്യമായി കടത്തിയതാണെന്ന് ടിസി മാത്യു പ്രതികരിച്ചു.
സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി. പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണ്. കള്ളൻ കപ്പലിൽ തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷന്റെ ചിത്രങ്ങളും ടിസി മാത്യു പുറത്തുവിട്ടു.















