ന്യൂഡല്‍ഹി : ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗം പുരോഗമിക്കുന്നു. വിഷയം സംബന്ധിച്ച് ഓരോ നേതാക്കളും അവരവരുടെ നിലപാട് അറിയിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്കില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരം അറിയിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ആണ് യോഗത്തില്‍ ആദ്യം ലഡാക്ക് വിഷയം സംസാരിച്ചത്. ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും വിശദാംശങ്ങള്‍ വ്യക്തമാക്കി. ലഡാക്ക് അതിര്‍ത്തിയിലെ സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ഒരിക്കല്‍ കൂടി ഓര്‍പ്പിച്ചു.
യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ പൂര്‍ണ്ണമായി പിന്തുണക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടികളോട് താനും തൃണമൂല്‍ കോണ്‍ഗ്രസും പൂര്‍ണ്ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മമത വ്യക്തമാക്കി. ചൈന ഒരു ഏകാധിപത്യ ഭരണമാണ്. അവിടെ ജനാധിപത്യമില്ല. അവർക്ക് എന്തും ചെയ്യാം , പക്ഷേ ഇവിടെ നമ്മൾ ഒരുമിച്ച് നിൽക്കണം. ടെലികോം , വ്യോമ ഗതാഗതം, റെയിൽവേ തുടങ്ങിയ മേഖലകളിൽ ചൈനയെ ഇടപെടുത്തരുത്. ഇന്ത്യ തന്നെ ജയിക്കും ചൈന തോൽക്കുമെന്നും മമത ബാനർജി ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കി.
മമതക്ക് പുറമേ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും കേന്ദ്ര സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരില്‍ കേന്ദ്രം സ്വീകരിച്ച നടപടി ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. കശ്മീരില്‍ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചൈനയുടെ ദേഷ്യം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി ആദ്മനിര്‍ഭര്‍ ഭാരത് പദ്ധതികൂടി പ്രഖ്യാപിച്ചതോടെ ചൈന പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞെന്നും റാവു പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയും കേന്ദ്രത്തോട് ഒപ്പം നില്‍ക്കുന്നതായി അറിയിച്ചു.
അതേസമയം സിപിഎമ്മും സിപിഐയും ചൈന ദാസ്യം വിട്ടില്ലെന്നതിന്റെ സൂചനകളും സർവ്വകക്ഷി യോഗത്തിൽ വ്യക്തമായി. അമേരിക്കയുടെ ഭാഗത്തേക്ക് കൊണ്ടു പോകാനുള്ള ശ്രമം തടയണമെന്നാണ് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടത്. പഞ്ചശീല തത്വങ്ങളിൽ ഉറച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ട ഇടതുപാർട്ടികൾ ചൈനക്കെതിരെ സംസാരിച്ചില്ല എന്നതും ശ്രദ്ധേയമായി.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, ടിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവു, ജെഡിയു നേതാവ് നിതിഷ് കുമാര്‍, ഡിംഎംകെ നേതാവ് എംകെ സ്റ്റാലിന്‍, വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ് ജഗന്‍ മോഹന്‍ റെഡ്ഡി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.