ഹോങ്കോംഗ്: ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരെ ടിയാന്‍മെന്‍ സ്‌ക്വയര്‍ മോഡല്‍ അടിച്ചമര്‍ത്തലിനൊരുങ്ങി ചൈന. നിരന്തരം നടന്നുവരുന്ന പ്രക്ഷോഭത്തെ തളര്‍ ത്താന്‍ വിദ്യാർത്ഥികളുടെ സംഘങ്ങളെ രഹസ്യമായി അറസ്റ്റ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന ചൈന വിരുദ്ധ പ്രക്ഷോഭത്തില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളാണ് നേതൃത്വം കൊടുക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പരമാവധി വിദ്യാര്‍ത്ഥികളെ പൊതുനിരത്തില്‍ ഇറക്കാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രകടനം നടത്താതിരിക്കാനുള്ള തന്ത്രമായി വിദ്യാര്‍ത്ഥികളെ തെര ഞ്ഞെടുത്ത് അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്കാണ് നീങ്ങുന്നത്. ചൈനയുടെ ശക്തമായ ദേശീയ സുരക്ഷാ നിയമം അതേപടി ഹോങ്കോംഗിലും നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തി ലാക്കു ന്നതിന്റെ ഭാഗമായാണ് അറസ്റ്റുകള്‍ നടക്കുന്നത്. വ്യാപകമായ അറസ്റ്റ് നടക്കുന്നതിനാല്‍ പ്രകടനങ്ങള്‍ പതിനായിരം പേരിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. ഇതില്‍ 50 വര്‍ഷത്തേക്ക് ചൈനയുടെ ഒരു തരത്തിലുള്ള ഭരണപരമോ സൈനിക പരമോ ആയ നിയന്ത്രണം പാടില്ലെന്നും എടുത്ത ഉഭയകക്ഷി തീരുമാനം ലംഘിക്കാനാണ് ചൈനയുടെ നീക്കം.