വാഷിംഗ്ടണ്‍: പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക. മനുഷ്യരെ കടത്തിക്കൊണ്ടുപോവുക, മതംമാറ്റം എന്നീ വിഷയത്തില്‍ ഭരണകൂടം ഒരു നടപടിയും എടുക്കുന്നില്ലെന്നും അമേരിക്ക തുറന്നടിച്ചു. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പാകിസ്താനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വാഷിംഗ്ടണിലെ ഏഷ്യ വിഷയങ്ങള്‍ ശ്രദ്ധിക്കുന്ന മനുഷ്യാവകാശ കമ്മീഷനാണ് പാകിസ്താനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തൊഴില്‍ മേഖലയുടെ കാര്യത്തില്‍ സുരക്ഷിതമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ പാകിസ്താനെ ഉള്‍പ്പെടുത്തി യതായും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.
അമേരിക്കയുടെ സുപ്രധാന റിപ്പോര്‍ട്ടായ ട്രാഫിക്കിംഗ് ഇന്‍ പേഴ്‌സണ്‍ എന്നതിലാണ് പാകിസ്താനെ പേരെടുത്ത് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചത്.
‘പാകിസ്താനില്‍ നിര്‍ബന്ധിതമായ തൊഴിലിന് കൊണ്ടുവരുന്നവരുടെ എണ്ണം കൂടുതലാണ്. ഇതില്‍ മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിരിക്കുന്നു. ഇവരെല്ലാം അഫ്ഗാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവരും പാകിസ്താനില്‍ എത്തിപ്പെട്ടവരിലുണ്ട്. ഇതില്‍ ബംഗ്ലാദേശി കളും ബര്‍മ്മ നിവാസികളും ഉണ്ട്. ഇക്കൂട്ടത്തിലെ ക്രിസ്റ്റ്യന്‍, ഹസാരാസ് എന്നീ മതവിഭാഗ ത്തില്‍പ്പെട്ടവര്‍ക്ക് കൊടിയ ദുരിതമാണ് അനുഭവിക്കേണ്ടിവന്നിരിക്കുന്നത്’ പോംപിയോ വ്യക്തമാക്കി.
ഇസ്ലാമിക ഭീകര സംഘടനകള്‍ ഇവരുടെ കുട്ടികളെ തട്ടിക്കൊണ്ടുപോവുകയാണ്. നിരാലംബ രായ മാതാപിതാക്കള്‍ പലരും ഭീകരര്‍ക്ക് കുട്ടികളെ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം മദ്രസകളില്‍ നിന്നും കുട്ടികളെ ഭീകരരാക്കുന്നതായും തെളിവ് കിട്ടിയിട്ടുണ്ട്. ഭീകരസംഘടനക്കായി അഫ്ഗാനില്‍ പഠിക്കാന്‍ പോയി ചാരപ്പണി എടുക്കുന്ന വലിയൊരു തന്ത്രവും പാകിസ്താന്‍ നടത്തുന്നതായും മൈക്ക് പോംപിയോ വെളിപ്പെടുത്തി.