തിരുവനന്തപുരം: തിരുവനന്തപുരത്ത് അതീവജാഗ്രത വേണ്ട സാഹചര്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആളുകള്‍ അത്യാവശ്യത്തിന് മാത്രമെ പുറത്തിറങ്ങാവൂ എന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാവരും സ്വയം തീരുമാനമെടുത്താൽ മാത്രമെ രോഗവ്യാപനം തടയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിൽ ഉറവിടം അറിയാത്ത കേസ്സുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പി. ഉറവിടം അറിയാത്താതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജന്‍ ടെസ്റ്റ് ബ്ലോക്ക് തലത്തില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രോഗം സ്ഥീരികരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും മന്ത്രി പറഞ്ഞു. അതേ സമയം തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്നാട് കര്‍ണാടകം ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്ക് ആന്‍ഡിജന്‍ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ അവിടെത്തന്നെ ക്വാറന്റൈനില്‍ ആക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 17 – വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് – തളയല്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് 66 – പൂന്തുറ, വാര്‍ഡ് – 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ 27 കൂടാതെ പാളയം വാര്‍ഡ്. എന്നിവടങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്.
ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പില്‍ പറയുന്നു.